ഫോട്ടോ: ട്വിറ്റർ 
India

വേട്ടയ്ക്കിറങ്ങി ഒബാനും; ഇന്ത്യയിലെത്തിച്ച മൂന്നാം ചീറ്റയും കാടിന്റെ വിശാലതയിലേക്ക്

രണ്ട് മാസത്തെ ക്വാറന്റൈൻ കാലത്തിനു ശേഷമാണ് ഒബാനെ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടത്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകളിൽ മൂന്നാമത്തേതിനെയും ക്വാറന്റൈൻ പൂർത്തിയാക്കി കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടു. എൽട്ടൻ, ഫ്രെ‍ഡി എന്നീ ചീറ്റകളെ ദിവസങ്ങൾക്ക് മുൻപ് തുറന്നുവിട്ടിരുന്നു. പിന്നാലെയാണ് ഒബാൻ എന്നു പേരുള്ള ചീറ്റയേയും കാടിന്റെ വിശാലതയിലേക്ക് തുറന്നുവിട്ടത്. 

രണ്ട് മാസത്തെ ക്വാറന്റൈൻ കാലത്തിനു ശേഷമാണ് ഒബാനെ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടത്. സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിലെ മൂന്ന് ആൺ ചീറ്റകളിൽ ഒന്നാണ് ഒബാൻ. നേരത്തെ തുറന്നുവിട്ട എൽട്ടൻ, ഫ്രെഡി എന്നീ ചീറ്റകൾക്കരികിലേക്ക് ഒബാനും എത്തിയതായി മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

പാർക്കിലെ അഞ്ച് ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ മേഖലയിലായിരിക്കും ഇനി ഒബാന്റെ സ്വൈര്യ വിഹാരം. ദേശീയോദ്യാനത്തിലെ കാലാവസ്ഥയും സാഹചര്യങ്ങളുമായി ഒബാൻ പൊരുത്തപ്പെട്ടുവെന്ന് ഉറപ്പാക്കിയതിനെത്തുടർന്ന് ചീറ്റ സ്പെഷ്യൽ ടാസ്ക് ഫോഴ്സിൽ നിന്നുമുള്ള അനുമതിയോടെയാണ് ചീറ്റയെ തുറന്നുവിട്ടത്. 

ഇന്ത്യയിൽ വംശനാശം വന്നതായി പ്രഖ്യാപിക്കപ്പെട്ട് പതിറ്റാണ്ടുകൾക്കു ശേഷമാണ് കഴിഞ്ഞ സെപ്റ്റംബറിൽ ആദ്യമായി ചീറ്റകൾ വീണ്ടും ഇന്ത്യൻ മണ്ണിൽ എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT