പ്രതീകാത്മക ചിത്രം 
India

ക്ലാസിൽ മൊബൈൽ വിലക്കി; അധ്യാപകനെ കൂട്ടം ചേർന്ന് മർദ്ദിച്ച് വിദ്യാർത്ഥികൾ; കേസ്

ക്ലാസിൽ മൊബൈൽ വിലക്കി; അധ്യാപകനെ കൂട്ടം ചേർന്ന് മർദ്ദിച്ച് വിദ്യാർത്ഥികൾ; കേസ്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ​: ക്ലാസിൽ വച്ച് മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലുള്ള സർക്കാർ സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും മറ്റു രണ്ട് വിദ്യാർത്ഥികളും ചേർന്ന് മർദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി. 

കമ്പ്യൂട്ടർ അധ്യാപകനായ സയ്യദ് വാസിഖ് അലിക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികൾ അധ്യാപകനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്‌കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ക്ലാസിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദേശിച്ചതോടെ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷമായിരുന്നു മർദനം. 

വധ ശ്രമത്തിന് കേസ്

ഒൻ‍‌പതാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും മറ്റു രണ്ടു വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ ശേഷം അവർക്കെതിരേയും നടപടി സ്വീകരിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു. 

പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാർത്ഥികൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്‌. കുറ്റക്കാരായ മറ്റു വിദ്യാർത്ഥികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT