India

'ഇത് നീതിനിഷേധം' ; അലോക് വര്‍മ്മ രാജിവെച്ചു

പുതിയ പദവി ഏറ്റെടുക്കാന്‍ സന്നദ്ധനല്ലെന്ന് അലോക് വര്‍മ്മ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയ അലോക് വര്‍മ്മ സര്‍വീസില്‍ നിന്നും രാജിവെച്ചു. ഇന്നലെ അലോക് വര്‍മ്മയെ സിബിഐയില്‍ നിന്നും മാറ്റാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സെലക്ഷന്‍ സമിതി തീരുമാനിച്ചിരുന്നു. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായാണ് മാറ്റി നിയമിച്ചത്. 

എന്നാല്‍ പുതിയ പദവി ഏറ്റെടുക്കാന്‍ സന്നദ്ധനല്ലെന്ന് അലോക് വര്‍മ്മ കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചു. പേഴ്‌സണല്‍ മന്ത്രാലയത്തിലെ സെക്രട്ടറി ചന്ദ്രമൗലിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണങ്ങളില്‍ തന്റെ വാദം കേള്‍ക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തത്. ഉന്നത തല സെലക്ഷന്‍ സമിതി തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. കൂടാതെ, സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഈ മാസം 31 ന് വിരമിക്കാനിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പുതിയ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും അതിനാല്‍ രാജിവെക്കുകയാണെന്നും അലോക് വര്‍മ്മ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ താന്‍ സര്‍വീസില്‍ നിന്നും രാജിവെക്കുകയാണ്. ഇത് ഇന്നുമുതല്‍ പ്രാബല്യത്തിലാക്കണമെന്നും കത്തില്‍ അലോക് വര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ, 48 മണിക്കൂറിനകം സ്ഥലംമാറ്റത്തിന് വിധേയനാകുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട; മത്സരിക്കണമെങ്കിൽ രാഹുൽ ​ഗാന്ധി സമ്മതിക്കണം; കോൺ​ഗ്രസ് തീരുമാനം

തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ച് കൊന്നു; തോക്കുമായി സ്റ്റേഷനിൽ; നടുങ്ങി നാട്

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; മലപ്പുറത്ത് രണ്ടു തൊഴിലാളികള്‍ മരിച്ചു

ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം, അഞ്ചും തൂത്തുവാരി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാലു പ്രതിപക്ഷ എംഎല്‍എമാര്‍

SCROLL FOR NEXT