India

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ വിധി നാളെ

എല്‍.കെ. അദ്വാനിയ്ക്ക് പുറമെ, മുരളി മനോഹര്‍ ജോഷിയുള്‍പ്പെടെ 20 പേരാണ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനക്കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. എല്‍.കെ. അദ്വാനിയടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി നാളെ വിധി പറയുന്നത്. എല്‍.കെ. അദ്വാനിയ്ക്ക് പുറമെ, മുരളി മനോഹര്‍ ജോഷിയുള്‍പ്പെടെ 20 പേരാണ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
നേരത്തെ എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ളവരെ ഗൂഢാലോചനക്കേസില്‍നിന്നും ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി നാളെ വിധി പറയുന്നത്. സി.ബി.ഐ. അന്വേഷണത്തിലാണ് ഇവരെ ഗൂഢാലോചനക്കേസില്‍നിന്നും ഒഴിവാക്കിയത്.
1992 ഡിസംബര്‍ 6 ഞായറാഴ്ച രാവിലെ എല്‍.കെ അദ്വാനിയടക്കമുള്ളവര്‍ വിനയ് കത്യാരുടെ വീട്ടില്‍ ഒത്തുകൂടിയെന്നും ബാബറി മസ്ജിദ് തകര്‍ക്കാനുള്ള അവസാന പദ്ധതികള്‍ തയ്യാറാക്കിയെന്നും ഒരു വാദം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനുപുറമെ ഐബി ഉദ്യോഗസ്ഥന്‍ തന്റെ ആത്മകഥയില്‍ എല്‍.കെ. അദ്വാനിയടക്കമുള്ളവര്‍ പത്തുമാസം മുമ്പുതന്നെ ഗൂഢാലോചന നടത്തിയതായി വീഡിയോ സഹിതം ഉന്നത കേന്ദ്രങ്ങളില്‍ ഏല്‍പ്പിച്ചതായി എഴുതിയിരുന്നു. ഇതെല്ലാം കാണിച്ചാണ് ഗൂഢാലോചനക്കേസ് നിലവില്‍ വന്നത്. എന്നാല്‍ സി.ബി.ഐ. ഇവരെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടെയാണ് ഇക്കാര്യത്തില്‍ വാദം കേട്ട് അന്തിമവിധി പറയുന്നതിനായി നാളത്തേക്ക് സുപ്രീംകോടതി മാറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT