ദുരന്തഭൂമിയായി വയനാട് പിടിഐ
Kerala

ദുരന്തഭൂമിയായി വയനാട്, മരണസംഖ്യ നൂറ് കടന്നു, വിദ്യാലയങ്ങൾക്ക് അവധി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു

സമകാലിക മലയാളം ഡെസ്ക്

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. നിലവില്‍ മുണ്ടക്കൈയില്‍ കുടുങ്ങിയവരായി കണ്ടെത്തിയ പരമാവധി ആളുകളെയും റോപ്, സൈന്യം നിര്‍മ്മിച്ച താത്കാലിക പാലം എന്നിവ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും മറ്റുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് മുണ്ടക്കൈയിലെ ഉള്‍പ്രദേശത്തെ ദുരന്തബാധിത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ തകര്‍ന്ന വീടുകളിലും മറ്റും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. എന്നാല്‍ രാത്രിയായത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അഞ്ചു പ്രധാനപ്പെട്ട വാർത്തകൾ ചുവടെ:

ദുരന്തഭൂമിയായി വയനാട്, രക്ഷാദൗത്യം മുണ്ടക്കൈയുടെ ഉള്‍പ്രദേശത്തേയ്ക്ക്; മരണസംഖ്യ 100 കടന്നു- വീഡിയോ

ദുരന്ത ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. നിലവില്‍ മുണ്ടക്കൈയില്‍ കുടുങ്ങിയവരായി കണ്ടെത്തിയ പരമാവധി ആളുകളെയും റോപ്, സൈന്യം നിര്‍മ്മിച്ച താത്കാലിക പാലം എന്നിവ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും മറ്റുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് മുണ്ടക്കൈയിലെ ഉള്‍പ്രദേശത്തെ ദുരന്തബാധിത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ തകര്‍ന്ന വീടുകളിലും മറ്റും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. എന്നാല്‍ രാത്രിയായത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്.

ഒന്‍പത് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി

മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണരുത്, സെല്‍ഫിയും വേണ്ട, നദികളില്‍ ജലനിരപ്പ് ഉയരും; പൊലീസിന്റെ മുന്നറിയിപ്പ്

മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണരുത്

കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണമെന്ന് കേരള പൊലീസ്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പെയ്തത് 572 മില്ലിമീറ്റര്‍ മഴ, ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തം; മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

ഇതു വെറു നമ്പറല്ല; ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡല്‍ നേടിയ അഞ്ച് താരങ്ങള്‍

മൈക്കല്‍ ഫെല്‍പ്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT