ആലപ്പുഴ; ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകര ഗുരുവിന്റെ ജന്മനാടായ ചന്തിരൂരിലെ ആശ്രമത്തിൽ ജന്മഹൃഹ സമുച്ചയം വരുന്നു. 150 കോടി ചെലവിൽ 163 അടി ഉയരത്തിലാണ് സമുച്ചയം നിര്‍മിക്കുന്നത്. രണ്ട് വർഷം മുൻപ് ശിലയിട്ടെങ്കിലും കോവിഡ് കാരണം തുടങ്ങാനാവാത്ത സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം ഞായറാഴ്ച നടന്‍ മമ്മൂട്ടി നിർവഹിക്കും.
പതിനേഴര ഏക്കറുള്ള ചന്തിരൂർ ആശ്രമത്തിന്റെ പ്രകൃതിചാരുതയ്ക്ക് കോട്ടം തട്ടാതെയാകും ജന്മഗൃഹ സമുച്ചയം നിർമിക്കുക. ആദ്യ ഘട്ടത്തിൽ 20 കോടി ചെലവിട്ട് ജന്മഗൃഹ സമുച്ചയം പൂർത്തീകരിക്കും. 163 അടി ഉയരത്തിലുള്ള സമുച്ചയത്തിനുള്ളിൽ 41 അടിയിൽ തടിയിൽ തീർത്ത താമരയുടെ രൂപത്തിലെ ശരകൂടവും അതിനുള്ളിൽ കരുണാകര ഗുരുവിന്റെ രൂപവും ഉണ്ടാകും. 2027ൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം
മുഖമണ്ഡപം, പ്രദക്ഷിണ പഥം, ധ്വജസ്തംഭം, 4500 പേരെ ഒരേസമയം ഉൾക്കൊള്ളൊൻ കഴിയുന്ന പ്രാർത്ഥനാലയം, തീർത്ഥമണ്ഡപം, കൽമണ്ഡപം, ധർമമണ്ഡപം, സഭാമണ്ഡപം, മണിമണ്ഡപം, അന്നദാന മണ്ഡപം തുടങ്ങിയവ ഇതിനുള്ളിലുണ്ടാകും. ലൈബ്രറി, മ്യൂസിയം, കൺവെൻഷൻ സെന്റർ തുടങ്ങിയവയും ഉണ്ടാകും.
ഞായറാഴ്ച അഞ്ചിന് നടക്കുന്ന ചടങ്ങിൽ നടൻ മമ്മൂട്ടി നിർമാണോദ്ഘാടനം നിർവഹിക്കും. അഡ്വ. എഎം ആരിഫ് എംപി അധ്യക്ഷത വഹിക്കും. സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates