N Vasu ഫയല്‍
Kerala

എൻ വാസുവിന് ജാമ്യം; കേസിൽ ജയിൽ മോചിതനാകുന്ന അഞ്ചാമൻ

കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ആണ് അനുവദിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ആണ് അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്.

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്. സംസ്ഥാനം വിട്ടു പോകരുത്. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിർദേശിച്ചിട്ടുള്ളത്. നവംബർ 11 നാണ് വാസുവിനെ എസ്ഐടി അറസ്റ്റ് ചെയ്യുന്നത്.

കട്ടിളപ്പാളി കേസിൽ‌ മൂന്നാം പ്രതിയാണ് എൻ വാസു. കേസിൽ ജാമ്യം നേടി പുറത്തിറങ്ങുന്ന അഞ്ചാമത്തെ പ്രതിയാണ് എൻ വാസു. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടി, സ്വാഭാവിക ജാമ്യം തേടി വാസു കോടതിയെ സമീപിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ കോടതിയിൽ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് ജാമ്യ ഹർജിയിൽ വിധി പറയുന്നത്.

Former Travancore Devaswom Board president N. Vasu granted bail in Sabarimala gold theft case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈയിൽ ഒരു ലക്ഷം രൂപ ഉണ്ടോ?; ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം കഴിഞ്ഞാൽ എത്ര കിട്ടും?

'രണ്ട് പേരെ കൂളിങ് ഗ്ലാസ് വച്ചിട്ടുള്ളൂ, ഒന്ന് എന്റെ അച്ഛനും മറ്റേത് പൃഥ്വിരാജും '; 'സോജപ്പന്‍' പാട്ടുമായുള്ള മീനാക്ഷിയുടെ ബന്ധം

ബസിലെ 'വീഡിയോ'യിൽ മനംനൊന്ത് ദീപകിന്‍റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

നരവനെ പുസ്തക വിവാദം; പെന്‍ഗ്വിന്‍ ബുക്‌സിന് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

4.22 ലക്ഷം രൂപ വില, അപ്രില്ല ആര്‍എസ് 457 2026 മോഡല്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT