നവജാതശിശു മരിച്ചു പ്രതീകാത്മക ചിത്രം
Kerala

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു

നിലമ്പൂരിൽ വയറുവേദനയുമായി ചികിത്സയ്‌ക്കെത്തിയ യുവതി പ്രസവിച്ച ശേഷം കടന്നുകളഞ്ഞു; പൊലീസ് അന്വേഷണം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. മലപ്പുറം നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ചാലിയാർ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കടുത്ത വയറുവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ ഈ സമയത്ത് ഗൈനക്കോളജിസ്റ്റ് ലഭ്യമായിരുന്നില്ല. തുടർന്ന് ഇവരെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ഇതിനിടയിൽ ആശുപത്രിയിലെ ശുചിമുറിയിൽ കയറിയ യുവതി അവിടെവെച്ച് പ്രസവിക്കുകയും, നവജാതശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം ആരുമറിയാതെ കടന്നു കളയുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രി വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളാണ് ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ പൊലീസ് മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ ഫോറൻസിക് സംഘവും പൊലീസും ചേർന്ന് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.

A newborn baby was found dead inside a bucket in a private hospital toilet in Nilambur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിതീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ശക്തമായ മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പുതിയ ദൃശ്യാവിഷ്കാരത്തോടെ 'പാട്ടബാക്കി' വീണ്ടും വേദിയിൽ; ഗുരുവായൂരിൽ നിറഞ്ഞ സദസ്

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

ചരിത്രം കുറിച്ച് ജസ്റ്റിൻ ഗ്രീവ്സ്; പാകിസ്ഥാനെ തകർത്തെറിഞ്ഞ് തുടർച്ചയായി അഞ്ച് വിക്കറ്റ് മെയ്ഡനുകൾ |VIDEO

'മാധവ് എനിക്ക് സഹോദരനെപ്പോലെ, അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു'