പ്രതീകാത്മക ചിത്രം 
Kerala

രാത്രിയും പകലും വീടുകളില്‍ മൂര്‍ഖന്‍ പാമ്പുകള്‍; ഭീതിയോടെ ഒരു നാട്

തിരുവല്ലത്ത് വീടുകളിലും പരിസരത്തും പാമ്പ് ശല്യമേറിയതോടെ പരിഭ്രാന്തിയില്‍ നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവല്ലത്ത് വീടുകളിലും പരിസരത്തും പാമ്പ് ശല്യമേറിയതോടെ പരിഭ്രാന്തിയില്‍ നാട്ടുകാര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടങ്ങളിലെ വീട്ടുവളപ്പുകളില്‍നിന്ന് 13 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. 

മുന്‍ കൗണ്‍സിലര്‍ കൃഷ്ണവേണിയടക്കമുള്ളവരുടെ വീടുകളിലും സമീപ സ്ഥലങ്ങളിലും മൂര്‍ഖന്‍ പാമ്പുകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയും പകലും വീടുകളിലേക്ക് പാമ്പിന്‍ കുഞ്ഞുങ്ങള്‍ കയറിവരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

തിരുവല്ലത്തെ  ഓട്ടോ ഡ്രൈവറും സ്ഥലവാസിയുമായ ഷംനാഥാണ് പാമ്പുകളെ പിടികൂടിയത്. ഇവയെ പൂജപ്പുരയിലെ പഞ്ചകര്‍മ ആശുപത്രി അധികൃതര്‍ക്ക് കൈമാറിയതായി ഷംനാഥ് പറഞ്ഞു.

തിരുവല്ലത്ത് നേരത്തെയുണ്ടായിരുന്ന സബ് രജിസ്ട്രാര്‍ കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനായി പൊളിച്ചുമാറ്റിയിരുന്നു. ഈ സ്ഥലമിപ്പോള്‍ ആള്‍സാന്നിധ്യമില്ലാതെ കാടുകയറിയ നിലയിലാണ്. ഇവിടത്തെ കാട് വെട്ടിത്തെളിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

രോ​ഗികളുടെ പൂർണ്ണ ഉത്തരവാദിത്വം ഡോക്ടർമാർക്ക്, ഓരോ വ്യക്തിയും പ്രധാനപ്പെട്ടത്: വീണാ ജോർജ് ​
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടതില്ലെന്ന് കെകെ രാ​ഗേഷ്; ഉച്ചയ്ക്ക് അർധരാത്രിയെന്ന് ജയരാജൻ പറഞ്ഞാൽ അം​ഗീകരിക്കാനാവില്ല; തിരിച്ചടിച്ച് കുഞ്ഞികൃഷ്ണൻ

പുറത്താക്കിയതിൽ ആഹ്ലാ​ദ പ്രകടനം; വി കുഞ്ഞികൃഷ്ണന്‍റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് സിപിഎം പ്രവർത്തകർ (വിഡിയോ)

ഇറാനെതിരായ ആക്രമണത്തിന് യുഎഇയുടെ പ്രദേശങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല, നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

റിപ്പബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം മൂന്നാംനിരയില്‍; ബിജെപിക്കെതിരെ കോണ്‍ഗ്രസ്

'എസ്എന്‍ഡിപിയും എന്‍എസ്എസും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നില്ല; ബിജെപി നിയമസഭയില്‍ ഡിസൈഡിങ് ഫാക്ടറാകും '- അഭിമുഖം

SCROLL FOR NEXT