Kerala PSC 
Kerala

ആസൂത്രണ ബോര്‍ഡ് നിയമന ക്രമക്കേട്: പിഎസ് സിക്ക് പ്രത്യേക നിയമപരിരക്ഷയില്ല; ക്രൈംബ്രാഞ്ചിന് നിയമോപദേശം

പി എസ് സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ് സിക്ക് പ്രത്യേക നിയമ പരിരക്ഷയില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം. ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ പി എസ് സിക്ക് പ്രത്യേക പരിരക്ഷയില്ല. എന്നാല്‍ പിഎസ് സി ആസ്ഥാനത്തേക്ക് പ്രത്യേക അന്വേഷണ സംഘം ( എസ്‌ഐടി ) പോകേണ്ടതില്ല. പി എസ് സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ചിന് ആവശ്യപ്പെടാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

പ്രത്യേക നിയമപരിരക്ഷയുണ്ടെന്നാണ് പിഎസ് സി നേരത്തെ വ്യക്തമാക്കിയിരുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് പിഎസ് സി ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വരില്ലെന്നും പിഎസ് സി ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് വിദഗ്ധ നിയമോപദേശം തേടിയത്. എന്നാല്‍ ഒരു കേസിന്റെ അന്വേഷണത്തില്‍ നിന്നും ഒഴിവാകാന്‍ പിഎസ് സിക്ക് പ്രത്യേക പരിരക്ഷയൊന്നും ഇല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു.

വേണമെങ്കില്‍ പിഎസ് സി ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്ന പിഎസ് സി ബോര്‍ഡിന്റെ കത്ത് അംഗീകരിക്കേണ്ടതില്ലെന്നും, ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കാവുന്നതാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ഉന്നതതല ഇടപെടല്‍ നടന്നുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

Planning Board appointments: PSC enjoys no special legal immunity, legal advice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആയിരം വോട്ട് തികച്ച് ഇല്ലാത്ത കോണ്‍ഗ്രസ്; 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 138 വോട്ടിന്റെ ഏകവിജയം'; നന്ദിഗ്രാമില്‍ മമതയുടെ 'മമത' തുണയാകുമോ?

'ഞാന്‍ മദ്യപാനം നിര്‍ത്തി, അതിനായി ചികിത്സ നടത്തി'; സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി; തുറന്നു പറഞ്ഞ് ധര്‍മജന്‍

ഓപ്പറേഷൻ തൂഫാൻ: ബിഹാറിലും ചെന്നൈയിലുമായി ഒളിവിൽ കഴിഞ്ഞ നാല് വൻ ലഹരിക്കണ്ണികൾ വലയിൽ

ബിബിന്‍ ജോര്‍ജിന്റെ കട ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടോ? നടന്നത് എന്തെന്ന് ധര്‍മജന്‍

'ജ്യോതിക അന്ന് ​ഗർഭിണി, സൂര്യ ഓടി നടന്ന് കുട്ടിയുടുപ്പുകൾ വാരിക്കൂട്ടി'; ഓർത്തെടുത്ത് സമീറ റെഡ്ഡി