കോട്ടയം എസ്പി ഡി ശില്‍പ്പ മാധ്യമങ്ങളോടു സംസാരിക്കുന്നു, പിടിയിലായ നീതു/ടിവി ചിത്രം 
Kerala

'നീതു ലക്ഷ്യമിട്ടത് കാമുകന്റെ വിവാഹം തടയാന്‍, കുഞ്ഞിന്റെ ഫോട്ടോ അയച്ചുകൊടുത്തു, വിഡിയോ കോളിലൂടെ ബന്ധുക്കളെയും കാണിച്ചു'

ബ്ലാക്ക് മെയിലിങ് അല്ല കുട്ടിയെ തട്ടിയെടുത്തതിന്റെ ഉദ്ദേശ്യമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മെഡിക്കല്‍ കോളജില്‍നിന്നു കുട്ടിയെ തട്ടിയെടുത്ത നീതു രാജിന്റെ ലക്ഷ്യം കാമുകന്‍ ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹം കഴിക്കുന്നതു തടയുകയായിരുന്നെന്ന് പൊലീസ്. കുട്ടി ഇബ്രാഹിമിന്റേതെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് കോട്ടയം എസ്പി ഡി ശില്‍പ്പ പറഞ്ഞു.

കുട്ടിയുടെ ചിത്രം നീതു രാജ് ഇബ്രാഹിമിന് അയച്ചുകൊടുത്തിരുന്നു. വിഡിയോ കോളിലൂടെ ഇബ്രാഹിമിന്റെ ബന്ധുക്കളെയും കുട്ടിയെ കാണിച്ചുകൊടുത്തു. ഇബ്രാഹിം ബാദുഷ പണം തട്ടിയെടുത്തെന്ന നീതുവിന്റെ മൊഴി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പണം വാങ്ങുന്നതിന് ബ്ലാക്ക് മെയിലിങ് അല്ല കുട്ടിയെ തട്ടിയെടുത്തതിന്റെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു.  

ബാദുഷയുമായി ഏറെക്കാലത്തെ അടുപ്പം

പിടിയിലായ ഇബ്രാഹിം ബാദുഷയും നീതുവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങി. ഇബ്രാഹിം സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് നീതു പറഞ്ഞത്. പണവും സ്വര്‍ണവും തിരികെ വാങ്ങാനാണ് ഇബ്രാഹിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്നും നീതു പറയുന്നു.

ഇബ്രാഹീം ബാദുഷയെ പൊലീസ് വ്യാഴാഴ്ച പിടികൂടിയിരുന്നു. ഹോട്ടലില്‍ നിന്നാണ് നീതുവിനൊപ്പം കുഞ്ഞിനെ പൊലീസ് കണ്ടെത്തിയത്. കൊച്ചിയിലേക്ക് പോകാനായി ഇവര്‍ ടാക്‌സി വിളിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞാണോ ഇവരുടെ കയ്യില്‍ എന്ന സംശയത്തെ തുടര്‍ന്ന് ടാക്‌സി െ്രെഡവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT