ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ 
Kerala

കുറ്റകൃത്യങ്ങള്‍ കൊണ്ടു പൊറുതിമുട്ടി; പൊലീസ് സ്റ്റേഷനില്‍ 'പരിഹാരക്രിയ'; വാസ്തു ദോഷം മാറ്റാന്‍ തൂണ്‍ മുറിച്ചു

പരിഹാര ക്രിയ'നടത്തിയെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് കുറവൊന്നും സംഭവിച്ചില്ല

സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂര്‍: തുടര്‍ച്ചയായ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളുംകൊണ്ടു പൊറുതിമുട്ടിയ പൊലീസ് വാസ്തു ദോഷം മാറ്റാന്‍ സ്റ്റേഷനിലെ തൂണ്‍ മുറിച്ചു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് 'കാലക്കേട്' മാറാന്‍ 'പരിഹാര ക്രിയ' നടന്നത്. പ്രധാന കവാടത്തിനു മുന്നില്‍ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ചിരിക്കുന്നതിനു താങ്ങായി നില്‍ക്കുന്ന ഇരുമ്പ് തൂണ് വാസ്തു വിദഗ്ധന്റെ നിര്‍ദേശ പ്രകാരം മാറ്റി സ്ഥാപിക്കുകയായിരുന്നു. 

' പരിഹാര ക്രിയ'നടത്തിയെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് കുറവൊന്നും സംഭവിച്ചില്ല. കൊലപാതകം ഉള്‍പ്പെടെ സ്റ്റേഷന്‍ പരിധിയില്‍ നടന്ന എല്ലാ കേസുകളും തെളിയിക്കാനായി എന്നതു തലവേദനകള്‍ക്കിടയിലും പൊലീസിന് ആശ്വാസമാണ്.        

ഡിസംബര്‍ 5 മുതല്‍ കഴിഞ്ഞ മാസം വരെ സ്റ്റേഷന്‍ പരിധിയില്‍ നടന്നത് 4 കൊലപാതകങ്ങളാണ്. ജോലിഭാരം എല്ലാ പൊലീസുകാരിലും കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കി. ഇതേ തുടര്‍ന്നാണ് ചില ഉദ്യോഗസ്ഥര്‍ വാസ്തു വിദഗ്ധനില്‍ അഭയംപ്രാപിച്ചത്. 15 വര്‍ഷം മുന്‍പ് കൊലപാതകങ്ങളും വലിയ മോഷണങ്ങളും സ്റ്റേഷന്‍ പരിധിയില്‍ പതിവായപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജ്യോത്സ്യനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഇതേ വളപ്പില്‍ സ്റ്റേഷന്‍ കെട്ടിടത്തേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ചെമ്പക മരത്തിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

SCROLL FOR NEXT