പിണറായി വിജയന്‍ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുന്ന മുഖ്യമന്ത്രി
Kerala

'രാഷ്ട്രീയ ചെറ്റത്തരത്തിന് സിപിഎമ്മില്ല, ലീഗിന്റെ ലക്ഷ്യം നാല് സീറ്റ്; ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നത് അതിനാണ്'

സിപിഎം ഇതുപോലുള്ള ഒരു കച്ചവടത്തിനുമില്ല. ഏതാനും വോട്ടിനോ നാല് സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ സിപിഎമ്മില്ല. ഇത് നേരത്തെ വ്യക്തമാക്കിയതാണ്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. എല്ലാ വര്‍ഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കി എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാവുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ഇതുപോലുള്ള ഒരു കച്ചവടത്തിനുമില്ല. ഏതാനും വോട്ടിനോ നാല് സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ സിപിഎമ്മില്ല. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. ഇനിയും അതേ നിലപാട് തന്നെയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ സംഘ പരിവാറിനെ കൂടെക്കൂട്ടുമ്പോഴൊക്കെ കോണ്‍ഗ്രസിനോടൊപ്പം ലീഗുമുണ്ട്. ഇപ്പോള്‍ ലീഗ് ആരെയും കൂടെക്കൂട്ടുന്ന അവസ്ഥയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ മുസ്ലീം ബഹുജനങ്ങളുടെ ഇടയില്‍ മഹാഭൂരിപക്ഷം മുസ്ലീംങ്ങളും തള്ളിക്കളഞ്ഞിട്ടുള്ള ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയെയും കൂടെ കൂട്ടാനുള്ള നീക്കം. മുസ്ലീം ബഹുജനങ്ങളിലെ സുന്നി വിഭാഗം ഒരു കാലത്തും അംഗീകരിക്കാതിരുന്ന തികഞ്ഞ മതനിരപേക്ഷ ചിന്താഗതിക്കാരാണ് അവര്‍. ഈ വിഭാഗത്തെയാണ് ഇപ്പോള്‍ കൂടെക്കൂട്ടാന്‍ തയ്യാറായിട്ടുള്ളത്.

നല്ല സഖ്യം തുറന്നുവരുമെന്നാണ്. എവിടെയെത്തും, അത് കോണ്‍ഗ്രസിന്റെ അനുഭവം ആലോചിച്ചാല്‍ മതി. ബിജെപി ശക്തിപ്പെട്ടു വന്ന കേരളത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ കോണ്‍ഗ്രസിന് ഏറ്റവും ശക്തിയുള്ള കേന്ദ്രങ്ങളാണല്ലോ. എന്തുകൊണ്ടാണത്, വര്‍ഗീയതയ്‌ക്കെതിരെ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കാത്തതുകൊണ്ട്. ലീഗിന്റെ നിലപാട് എത്രത്തോളം പുറകോട്ടു പോകുന്നുവെന്നാണ് കാണിക്കുന്നത്.

നാല് സീറ്റ് കിട്ടുന്നതിനായി എന്തും ചെയ്യുകയാണ്. കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേയ്ക്ക് എറിഞ്ഞുകൊടുക്കലാണ് ഇതിന്റെ ഫലം എന്നത് തിരിച്ചറിയാന്‍ കഴിയണം. പാലക്കാട് ജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. എസ്ഡിപിഐയുടെ വിജയമായിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം അവരാഘോഷിച്ചത്. എങ്ങനെ സംഭവിക്കുന്നുവെന്നത് ഗൗരവമായി പരിശോധിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT