പ്രതീകാത്മക ചിത്രം 
Kerala

സിനിമയിൽ 'കയറിപ്പറ്റണം', വാടകയ്ക്ക് വാങ്ങിയ കാറുകൾ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് ബം​ഗളൂരുവിൽ നിന്ന് പിടിയിൽ 

ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന് ധരിപ്പിച്ചാണ് രാജ്കുമാറിൽ നിന്ന് കാർ വാങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതിനായി പലരിൽ നിന്നും വാടകയ്ക്കു വാങ്ങിയ കാറുകൾ സിനിമാ ചിത്രീകരണത്തിനു കൈമാറി ഒളിവിൽ പോയയാളെ പിടികൂടി. മുരിയാട് ക്ലാവളപ്പിൽ വിശോഭി(36) നെയാണ് ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടിയത്.
 കല്ലുകുത്തി കടവത്ത് രാജ്കുമാറിന്റെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന് ധരിപ്പിച്ചാണ് രാജ്കുമാറിൽ നിന്ന് കാർ വാങ്ങിയത്. തുടർന്ന് കൊച്ചിയിലെ ഷൂട്ടിങ് സെറ്റിലുള്ളവർക്ക് കാർ കൈമാറി. പറഞ്ഞ സമയം കഴിഞ്ഞിട്ടും കാർ എത്തിക്കാത്തതിനെ തുടർന്ന് രാജ്കുമാർ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് പൊലീസിനെ സമീപിച്ചു.

രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിലുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് സംഘം ബംഗളൂരുവിലെ വർക്‌ഷോപ്പിൽ നിന്ന് തന്ത്രപൂർവം പിടികൂടുകയായിരുന്നു. ഷൂട്ടിങ് സംഘത്തിനു സഹായങ്ങൾ ചെയ്ത് സിനിമയിലെത്താനായിരുന്നു ഇയാളുടെ ശ്രമം. സമാനമായ രീതിയിൽ നേരത്തെയും കാറുകൾ ഷൂട്ടിങ് സംഘത്തിനു ഇയാൾ നൽകിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

 ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

വയറു നിറയെ കഴിക്കില്ല, ബ്രേക്ക്ഫാസ്റ്റിന് മുട്ടയുടെ വെള്ള; ജോൺ എബ്രഹാമിന്റെ ഫിറ്റ്നസ് രഹസ്യം

'ഒരു രൂപ പോലും തന്നില്ല, പെടാപ്പാട് പെടുത്തിയ നിര്‍മാതാക്കള്‍'; അരങ്ങേറ്റ സിനിമ ഓര്‍ക്കാന്‍ ഇഷ്ടമില്ലെന്ന് രാധിക ആപ്‌തെ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 32 lottery result

വിബി ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം, പ്രതിപക്ഷ എം പി മാര്‍ക്കെതിരെ അവകാശ ലംഘന നോട്ടീസ്

SCROLL FOR NEXT