Kerala

അന്വേഷണം മൊബൈല്‍  കൈമാറിയ 'വിഐപി'യിലേക്ക്; പ്രതീഷ് ചാക്കോയുടേത് നിര്‍ണായക വെളിപ്പെടുത്തല്‍ 

കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങളാണ് പ്രതീഷ് അന്വേഷണസംഘത്തിന് കൈമാറിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സുനില്‍കുമാറിന്റെ ആക്രമണ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈമാറിയ 'വിഐപി'യിലേക്കും നീങ്ങുന്നു. അറസ്റ്റിലാകും മുമ്പ് സുനില്‍കുമാര്‍ ഈ ഫോണ്‍ അഡ്വ.പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നു. പ്രതീഷ് ചാക്കോ ഈ ഫോണ്‍ ഒരു 'വിഐപി'യുടെ കൈവശംവഴി ദിലീപിനെ ഏല്‍പ്പിച്ചുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതീഷ് ചാക്കോ തന്നെയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാവിവരങ്ങളും പ്രതീഷ് ചാക്കോ അന്വേഷണസംഘത്തിന് കൈമാറി. 

കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങളാണ് പ്രതീഷ് അന്വേഷണസംഘത്തിന് കൈമാറിയത്. ദിലീപിന് വേണ്ടി മൊബൈല്‍ വാങ്ങിയ 'വിഐപി'യുടെ പേരും പൊലീസിന് ലഭിച്ചു. ഇന്നലെമുതല്‍ ഇയാളുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയാണ്. പ്രതീഷിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയ ശേഷം ഈ 'വിഐപി'യെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. 

ദിലീപ് അറസ്റ്റിലായ ശേഷം ഒളിവില്‍പ്പോയ പ്രതീഷ് കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴിയാണ് പൊലീസുമായി ആശയവിനിമയം നടത്തിയത്. അന്വേഷണവുമായി പ്രതീഷ് ചാക്കോ പൂര്‍ണ്ണമായും സഹകരിക്കുമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. 

മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പ്രതീഷ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. മൊഴി രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് പൊലീസ് തീരുമാനം. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ പ്രതീക്ഷിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഇത്തരമൊരു നടപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബേപ്പൂര്‍ എംഎല്‍എയായി അന്‍വര്‍ ജയിച്ചുവരും'; യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

ഐഎസ്എൽ സംപ്രേഷണത്തിനായി ഏഴ് പേർ രംഗത്ത്; അപ്രതീക്ഷിതമായി ബിഡ് നൽകി ജിയോസ്റ്റാർ, സോണിയും സീ സ്പോർട്സും പിന്മാറി

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം; വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു

മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് ജയറാം; കൂടുതല്‍ പൈസ കിട്ടുന്നത് മറ്റ് ഭാഷകളിലെന്ന് കാളിദാസ്; അച്ഛനെ പൂട്ടി മകന്റെ കൗണ്ടര്‍!

'കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല'; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍

SCROLL FOR NEXT