Kerala

ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടില്ല; നവംബര്‍ വരെ പ്രസിഡന്റായി തുടരുമെന്ന് പദ്മകുമാര്‍

ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടില്ല - നവംബര്‍ വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരുമെന്ന് പദ്മകുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് എ പദ്മകുമാര്‍.നവംബര്‍ മാസം വരെ തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ അഭിപ്രായം എല്ലാവര്‍ക്കുമുണ്ടാകും. പക്ഷെ കൂട്ടായ അഭിപ്രായം വരുമ്പോള്‍ അത് ബോര്‍ഡിന്റെതായ അഭിപ്രായമായി മാറുമെന്ന് പദ്മകുമാര്‍ പറഞ്ഞു.

സാവകാശ ഹര്‍ജി സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി വ്യത്യസ്ത അഭിപ്രായമെന്നത് മാധ്യമസൃഷ്ടിയാണ്. തര്‍ക്കത്തിലാക്കി ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട.  ശബരിമല വികസനത്തിനായി 739 കോടി അനുവദിച്ച സര്‍ക്കാരിനൊപ്പമാണ് താന്‍. വികാരപരമായി സുപ്രീംകോടതി വിധിയെ സമീപിക്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനോട് താന്‍ വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടട്ടെയെന്നാണ് പറഞ്ഞത്. ഇത് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.  ചില കേന്ദ്രങ്ങള്‍ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. താന്‍ പുറത്തല്ല, അകത്ത് തന്നെയാണെന്നും പദ്മകുമാര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡിന്റെ അഭിഭാഷകന്‍ സാവകാശഹര്‍ജിയെക്കുറിച്ച് പരാമര്‍ശിക്കാതെ സര്‍ക്കാരിനെ പിന്തുണച്ചതില്‍ അതൃപ്തി പരസ്യമാക്കി പദ്മകുമാര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.

അതേസമയം പദ്മകുമാര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT