Kerala

മകളുടെ പ്രസവശുശ്രൂഷയ്ക്ക് ആഫ്രിക്കയിലേക്ക് പോയതും യാത്രാവിവരണമായി; വിമര്‍ശനവുമായി ടി.പത്മനാഭന്‍

ഒരിക്കലും യാത്ര പോകാതെ യാത്രാവിവരണം എഴുതിയ വിരുതന്മാരുണ്ട്. ഇക്കാലത്തു വിവരങ്ങള്‍ ശേഖരിച്ചു യാത്രാവിവരണം എഴുതല്‍ വളരെ എളുപ്പമാണ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മലയാളത്തില്‍ വ്യഭിചരിക്കപ്പെട്ട ശാഖയാണു യാത്രാവിവരണമെന്നു സാഹിത്യകാരന്‍ ടി.പത്മനാഭന്‍.മകളുടെ പ്രസവശുശ്രൂഷയ്ക്കായി ആഫ്രിക്കയിലേക്കു നടത്തിയ യാത്രയും യാത്രാവിവരണമായി പ്രസിദ്ധീകരിച്ച്  സാഹിത്യകാരന്‍മാര്‍ ഇവിടെയുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു. ആഫ്രിക്കയിലേക്ക് പോയ ഈ എഴുത്തുകാരന്റെ പുസ്തകത്തിലെ പത്താം അധ്യായത്തിലാണ് മുംബൈയില്‍ നിന്ന് വിമാനം പുറപ്പെടുന്നത് തന്നെ എഴുതിയത്. 

ഒരിക്കലും യാത്ര പോകാതെ യാത്രാവിവരണം എഴുതിയ വിരുതന്മാരുണ്ട്. ഇക്കാലത്തു വിവരങ്ങള്‍ ശേഖരിച്ചു യാത്രാവിവരണം എഴുതല്‍ വളരെ എളുപ്പമാണ്. ഔദ്യോഗികാവശ്യങ്ങള്‍ക്കു യാത്ര നടത്തി ബാങ്കോക്കിനെക്കുറിച്ചു യാത്രാവിവരണം എഴുതിയവരുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു.ഇതൊക്കെ കണ്ടു മടുത്താണു യാത്രാവിവരണം എഴുതേണ്ടെന്നു തീരുമാനിച്ചത്. ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ട്, വ്യത്യസ്ത അനുഭവങ്ങളുമുണ്ട്. ഇന്ത്യയേക്കാള്‍ ഞാന്‍ കണ്ടത് അമേരിക്കയാണ്. എന്നാലും എഴുതേണ്ടെന്നാണു തീരുമാനമെന്നും പത്മനാഭന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT