World

നൈജീരിയയില്‍ കോളറ പടര്‍ന്ന് പിടിക്കുന്നു: ഇതുവരെ 175 മരണം, 10,000 പേര്‍ അസുഖബാധിതരെന്ന് റിപ്പോര്‍ട്ട്

ബൊക്കോ ഹറാം ഭീകരരെ ഭയന്ന് അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്നവരിലാണ് രോഗം കൂടുതല്‍ പടര്‍ന്നിരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

അബുജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ കോളറ രോഗം പടര്‍ന്ന് പിടിക്കുന്നു. ഇതു വരെ 175 പേര്‍ കൊല്ലപ്പെട്ടതായി നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍. 10,000 പേര്‍ ദുരന്തബാധിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദമവ, ബോര്‍ണോ, യോബേ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോളറ പടരുന്നത്. 

ബൊക്കോ ഹറാം ഭീകരരെ ഭയന്ന് അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്നവരിലാണ് രോഗം കൂടുതല്‍ പടര്‍ന്നിരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. ബൊക്കോ ഹറാമിന്റെ ആക്രമണം മൂലം 1.8 മില്ല്യണ്‍ ആളുകളാണ് ഇതുവരെ നൈജീരിയയില്‍ നിന്നും പാലായനം ചെയ്തത്. 

ക്യാമ്പുകളിലെ ഇടുങ്ങിയ പരിസ്ഥിതി മതിയായ അളവില്‍ വെള്ളം ലഭിക്കുന്നതിന് തടയസമുണ്ടാക്കുന്നു, ഇത് വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. രോഗം പടരാനുള്ള ഏറ്റവും ഗുരുതരമായ ഒരു കാരണം ഇതാണ്' സംഘടനയുടെ പ്രോഗ്രാം മാനേജര്‍ ജാനെറ്റ് ചെറോണോ പറഞ്ഞു.

പ്രദേശത്തെ മഴയും രോഗം പടരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 നൈജീരിയയില്‍ ഇനിയും കോളറ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ചെറോണോ നല്‍കി. അന്താരാഷ്ട്ര സമൂഹം നൈജീരയെ അടിയന്തരമായി സഹായിക്കണമെന്നും ചെറോണോ അഭ്യര്‍ത്ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT