ഫോട്ടോ: ട്വിറ്റർ 
Sports

40 വര്‍ഷത്തിനു ശേഷം ഐഒസി സെഷന്‍ മുംബൈയില്‍; ഒളിംപിക്‌സ് ഇന്ത്യയിലേക്ക് എത്തുമോ?

പുതിയതായി നിര്‍മിച്ച ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും സെഷന്‍ നടത്തുക

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2023ലെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ സമ്മേളനം മുംബൈയില്‍ നടക്കും. 1983ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ വെച്ച് രാജ്യാന്തര ഒളിംപിക് കമ്മറ്റിയുടെ സെഷന്‍ നടക്കുന്നത്. 

ബെയ്ജിങ് വേദിയാവുന്ന ശൈത്യകാല ഒളിംപിക്‌സിന് ഇടയില്‍ ചേര്‍ന്ന ഐഒസിയുടെ 139ാം സെഷനാണ് അടുത്ത സെഷന്റെ വേദിയായി മുംബൈ തെരഞ്ഞെടുത്തത്. 99 ശതമാനം വോട്ടോടെയാണ് മുംബൈ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. 

പുതിയ യുഗത്തിന് തുടക്കമെന്ന് നിതാ അംബാനി

ഇന്ത്യയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്ന മുന്നേറ്റമാണ് ഉണ്ടായത് എന്നും ഇന്ത്യന്‍ കായിക മേഖലയില്‍ പുതിയ യുഗത്തിന് തുടക്കമാവുകയാണെന്നും ഇന്ത്യയില്‍ നിന്നും ആദ്യമായി ഐഒസിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധിയായ നിതാ അംബാനി പറഞ്ഞു. 

2023 മെയ്-ജൂണ്‍ മാസങ്ങളിലായിരിക്കും മുംബൈ വേദിയാവുന്ന സെഷന്‍. പുതിയതായി നിര്‍മിച്ച ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും സെഷന്‍ നടത്തുക. ഐഒസി അംഗങ്ങളുടെ വാര്‍ഷിക യോഗമാണ് ഐഒസി സെഷന്‍. ഐഒസിയിലെ വോട്ടവകാശമുള്ള 101 അംഗങ്ങളും 45 ഹോണററി അംഗങ്ങളുമാണ് സെഷനില്‍ പങ്കെടുക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT