റിഷഭ് പന്ത്/ഫോട്ടോ: എപി 
Sports

ഗബ്ബയിലെ കോട്ട തകര്‍ത്ത് ഇന്ത്യയുടെ കുതിപ്പ്‌; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്, ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമത്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ കുതിച്ച് കയറിയത് മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാമതേക്ക്

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് നേടിയതോടെ ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യ. ഓസ്‌ട്രേലിയയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ കുതിച്ച് കയറിയത് മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാമതേക്ക്.

ഗബ്ബയിലെ ഓസ്‌ട്രേലിയയുടെ ഉരുക്കു കോട്ട തകര്‍ക്കാന്‍ ഗില്ലും റിഷഭ് പന്തും മുന്‍പില്‍ നിന്നപ്പോള്‍ 1988ന് ശേഷം ആദ്യമായി ആതിഥേയര്‍ ഗബ്ബയില്‍ തോറ്റു. ഗബ്ബയിലെ ജയത്തോടെ 30 പോയിന്റാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ലഭിച്ചത്.

ഇതോടെ ഇന്ത്യയുടെ പോയിന്റ് 430 ആവുകയും, പോയിന്റ് ശരാശരി 71.7ലേക്ക് എത്തുകയും ചെയ്തു. മൂന്നാമതുള്ള ഓസ്‌ട്രേലിയക്ക് 332 പോയിന്റും, 69.32 പോയിന്റ് ശരാശരിയുമാണ് ഉള്ളത്. ന്യൂസിലാന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശന സാധ്യത ഇന്ത്യ വീണ്ടും സജീവമാക്കി.

ഗബ്ബയില്‍ നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. കളി സമനിലയില്‍ പിരിയാന്‍ 18 പന്തുകള്‍ ബാക്കി നില്‍ക്കെ റിഷഭ് പന്ത് ബൗണ്ടറിയിലൂടെ ഇന്ത്യയെ ജയം തൊടീച്ചു. 91 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും, ജയം എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്‍വാങ്ങാതെ ബാറ്റ് ചെയ്ത റിഷഭ് പന്തുമാണ് ഇന്ത്യക്ക് ജയം നേടിത്തന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT