വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം 
Sports

ഞാനോ സച്ചിനോ ഗംഭീറോ ആ ഷോട്ട് കളിക്കുന്നത് കണ്ടിട്ടുണ്ടോ? ഗില്ലിനെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ്

മൂന്ന് പന്തില്‍ ഡക്കായ ശുഭ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ്. ഗില്ലിന്റെ ഷോട്ട് സെലക്ഷന്‍ ആണ് സെവാഗിനെ പ്രകോപിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൂന്ന് പന്തില്‍ ഡക്കായ ശുഭ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ്. ഗില്ലിന്റെ ഷോട്ട് സെലക്ഷന്‍ ആണ് സെവാഗിനെ പ്രകോപിപ്പിച്ചത്. ഞാനോ സച്ചിനോ ഗംഭീറോ അങ്ങനെയൊരു ഷോട്ട് കളിക്കുന്നത് കണ്ടിട്ടുണ്ടോ എന്നാണ് ഗില്ലിനോട് സെവാഗ് ചോദിക്കുന്നത്. 

ചീക്കി ഷോട്ടുകള്‍ തന്റെ കളിയിലേക്ക് ചേര്‍ത്തിട്ടുണ്ടെന്ന് ഗില്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ ആവശ്യം ഇല്ലെന്നാണ് സെവാഗ് പറയുന്നത്. 70,80 സ്‌കോറില്‍ എത്തി കഴിയുമ്പോള്‍ മാത്രമാണ് അത്തരം ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കേണ്ടത്. അല്ലാതെ ക്രീസില്‍ വന്ന ഉടനെ ന്യൂബോള്‍ നേരിടുമ്പോള്‍ അല്ല എന്നും സെവാഗ് അഭിപ്രായപ്പെട്ടു. 

സച്ചിനോ ഗംഭീറോ ഞാനോ അത്തരം ചീക്കി ഷോട്ടുകള്‍ കളിക്കുന്നത് കണ്ടിട്ടുണ്ടോ?

25-30 റണ്‍സ് സ്‌കോര്‍ ചെയ്ത് ഗില്‍ പുറത്താവുന്നു. 60,70,80ലേക്കെല്ലാം എത്തി കഴിയുമ്പോള്‍ സ്‌ട്രൈക്ക് റേറ്റ് കൂടും. ആ സമയം നിങ്ങള്‍ക്ക് സ്വതന്ത്രമായി കളിക്കാം. സച്ചിനോ ഗംഭീറോ ഞാനോ ഓപ്പണറായിരിക്കുമ്പോള്‍ അത്തരം ചീക്കി ഷോട്ടുകള്‍ കളിക്കുന്നത് കണ്ടിട്ടുണ്ടോ? എനിക്ക് തോന്നുന്നില്ല, സെവാഗ് പറഞ്ഞു. 

ദുഷ്മന്ത ചമീരയുടെ ഡെലിവറിയില്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെ പറത്താനായിരുന്നു ഗില്ലിന്റെ ശ്രമം. എന്നാല്‍ ടോപ് എഡ്ജ് ആയി പന്ത് പോയിന്റിലേക്ക് എത്തി. പിഴവുകളില്ലാതെ ദീപക് ഹൂഡ ക്യാച്ച് കൈക്കലാക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

SCROLL FOR NEXT