ഇന്ത്യന്‍ ടീം ട്വിറ്റര്‍
Sports

അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

അവസാന പോരാട്ടത്തില്‍ 21 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 5-0ത്തിനു ഇന്ത്യ സ്വന്തമാക്കി.

അവസാന പോരാട്ടത്തില്‍ 21 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം പിടിച്ചത്.

സ്മൃതി മന്ധാന (33), ദയാളന്‍ ഹേമലത (37), ഹര്‍മന്‍പ്രീത് കൗര്‍ (30) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി. റിച്ച ഘോഷ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. മലയാളി താരം സജന സജീവനു ബാറ്റിങില്‍ തിളങ്ങാനായില്ല. താരം 1 റണ്ണുമായി പുറത്തായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിനെ രാധ യാദവിന്റെ ബൗളിങാണ് വെട്ടിലാക്കിയത്. താരം നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറ്റൊരു മലയാളി താരം ആശ ശോഭനയും ബൗളിങില്‍ തിളങ്ങി. താരം നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. സജന രണ്ടോവര്‍ എറിഞ്ഞു 12 റണ്‍സ് വഴങ്ങി. വിക്കറ്റില്ല.

ബംഗ്ലാദേശിനായി റിതു മോനി 37 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഷൊരിഫ ഖാതൂന്‍ 21 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും ജയത്തിലെത്തിക്കാനായില്ല. റുബയ ഹൈദര്‍ 20 റണ്‍സ് കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT