ഐപിഎൽ ട്രോഫി എക്സ്
Sports

ഐപിഎല്‍ മാര്‍ച്ച് 21 മുതല്‍, ഫൈനല്‍ മെയ് 25ന്, വനിതാ പോരാട്ടം ഫെബ്രുവരി 7 മുതല്‍

മാര്‍ച്ച് 23നു തുടങ്ങുമെന്നായിരുന്നു നേരത്തെ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെളിപ്പെടുത്തിയത്. ബിസിസിഐ യോഗത്തിനു ശേഷം അദ്ദേഹം തന്നെയാണ് പുതിയ തീയതികളും സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ പോരാട്ടങ്ങള്‍ മാര്‍ച്ച് 21ന് തുടങ്ങും. ബിസിസിഐ യോഗത്തിലാണ് തീരുമാനം. നിലവില്‍ തീയതി സംബന്ധിച്ച് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ബിസിസിഐ യോഗത്തിലാണ് 21നു തുടങ്ങാന്‍ തീരുമാനമായത്. ഫൈനല്‍ മെയ് 25നു നടക്കും. വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ ഫെബ്രുവരി 7 മുതലാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 2നാണ് ഫൈനല്‍.

നേരത്തെ മാര്‍ച്ച് 23നു തുടങ്ങുമെന്നായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെളിപ്പെടുത്തിയത്. ബിസിസിഐ യോഗത്തിനു മുന്‍പായിരുന്നു രാജീവ് ശുക്ല തീയതി വെളിപ്പെടുത്തിയത്. യോഗത്തിനു ശേഷം രാജീവ് ശുക്ല തന്നെയാണ് ഉദ്ഘാടന, ഫൈനല്‍ പോരാട്ടങ്ങളുടെ തീയതി സംബന്ധിച്ച പുതിയ തീരുമാനവും സ്ഥിരീകരിച്ചത്.

മാര്‍ച്ച് 21ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനലും ഇതേ വേദിയില്‍ തന്നെ അരങ്ങേറും. സാധാരണ നിലയില്‍ നിലവിലെ ചാംപ്യന്‍മാരുടെ ഹോം ഗ്രൗണ്ടാണ് ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകാറുള്ളത്. ഇതനുസരിച്ചാണ് ഈഡന്‍ ഗാര്‍ഡന്‍സ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റേഡേഴ്‌സിന്റെ ഹോം മൈതാനമാണ് ഈഡന്‍ ഗാര്‍ഡന്‍സ്. ഐപിഎല്‍ മത്സരക്രമം ഈ മാസം അവസാനം ബിസിസിഐ പ്രസിദ്ധീകരിച്ചേക്കും.

വനിതാ പ്രീമിയര്‍ ലീഗിന്റെ ഇതുവരെയുള്ള രണ്ട് എഡിഷനുകളും രണ്ട് വേദിയില്‍ മാത്രമാണ് അരങ്ങേറിയിരുന്നത്. ഇത്തവണ വേദികളുടെ എണ്ണം നാലാക്കി ഉയര്‍ത്തും. മുംബൈ, ബംഗളൂരു എന്നിവയ്ക്കു പുറമെ ലഖ്‌നൗ, ബറോഡ എന്നിവയും വനിതാ പോരാട്ടങ്ങള്‍ക്ക് വേദിയാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT