ഇസ ഗുഹ,ബുംറ എക്‌സ്
Sports

'ഏറ്റവും വിലമതിക്കുന്ന വാനരന്‍'; കമന്ററിക്കിടെ ബുംറയ്‌ക്കെതിരെ അധിക്ഷേപം; ക്ഷമ പറഞ്ഞ് ഇസ ഗുഹ

ഇന്ത്യന്‍ പേസറുടെ മികച്ച പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ബുംറയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മുന്‍ ഇംഗ്ലണ്ട് താരം ഇസ ഗുഹ. ഇസയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം.

ഇന്ത്യന്‍ പേസറുടെ മികച്ച പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ കമന്ററിക്കിടെയാണ് ഇസ, ബുംറയെ 'പ്രൈമേറ്റ്' എന്ന് വിശേഷിപ്പിച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെ ബുംറ പുറത്താക്കിയതിനെ കുറിച്ച് ബ്രെറ്റ് ലീയുടെ പ്രശംസയ്ക്ക് മറുപടിയായാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ‘മോസ്റ്റ് വാല്യുബൾ പ്രൈമേറ്റ്’ (പ്രൈമേറ്റ് ആള്‍ക്കുരങ്ങ് വർഗമാണ്) എന്നാണ് ഫോക്‌സ് ക്രിക്കറ്റില്‍ കമന്ററിക്കിടെ ഇസ താരത്തെ വിശേഷിപ്പിച്ചത്.

'ഇന്നലെ കമന്ററിയില്‍ പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഒരു വാക്ക് ഞാന്‍ ഉപയോഗിച്ചു. തെറ്റ് സംഭവിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു, ഞാന്‍ വളരെയധികം ആരാധിക്കുന്ന ഒരാളെ,ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെ പ്രശംസിക്കുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്' മൂന്നാം ദിവസം കളിയുടെ തുടക്കത്തില്‍ ഇസ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

SCROLL FOR NEXT