വീഡിയോ ദൃശ്യം 
Sports

പന്ത് ബാറ്റില്‍ ഉരസിയത് കാണാതെ അമ്പയര്‍, ബൗണ്ടറി റോപ്പില്‍ അടിച്ച് കോഹ്‌ലിയുടെ കലിപ്പ്‌

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 30ാം ഓവറില്‍ അജാസ് പട്ടേലിന്റെ ഡെലിവറിയില്‍ കോഹ് ലിയുടെ ഫ്രണ്ട് പാഡിലേക്കാണ് പന്ത് വന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സെഞ്ചുറി വരള്‍ച്ച മുംബൈയില്‍ കോഹ്‌ലി അവസാനിപ്പിക്കും എന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. നാല് പന്തില്‍ നിന്ന് പൂജ്യത്തിനാണ് കോഹ് ലി പുറത്തായത്. എന്നാല്‍ ഇവിടെ ഔട്ട് വിധിച്ച ഓണ്‍ഫീല്‍ഡ് അമ്പയറുടേയും തേര്‍ഡ് അമ്പയറുടേയും തീരുമാനത്തില്‍ കോഹ് ലിയും രാഹുല്‍ ദ്രാവിഡും അതൃപ്തി പ്രകടിപ്പിച്ചു. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 30ാം ഓവറില്‍ അജാസ് പട്ടേലിന്റെ ഡെലിവറിയില്‍ കോഹ് ലിയുടെ ഫ്രണ്ട് പാഡിലേക്കാണ് പന്ത് വന്നത്. ന്യൂസിലാന്‍ഡ് കളിക്കാരുടെ അപ്പീലില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ കോഹ് ലി ഉടനെ തന്നെ അപ്പീല്‍ നല്‍കി. 

റിവ്യുയില്‍ ഇന്‍സൈഡ് എഡ്ജ് ആവുന്നുണ്ട് എന്ന് കാണാമായിരുന്നു. എന്നാല്‍ ബാറ്റിലാണോ പന്ത് ആദ്യം കൊണ്ടത് എന്നതില്‍ വ്യക്തത വരുത്താന്‍ കഴിയുന്നുണ്ടായില്ല. പല ആംഗിളുകളില്‍ നിന്ന് റിപ്ലേ നോക്കിയതിന് ശേഷം ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം ടിവി അമ്പയര്‍ നിന്നു. 

ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുമായി കോഹ് ലി സംസാരിച്ചു. അസ്വസ്ഥത പ്രകടമാക്കിയാണ് കോഹ് ലി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഡ്രസ്സിങ് റൂമിലിരുന്ന റിപ്ലേ കണ്ട മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മുഖത്തും അതൃപ്തി വ്യക്തമായിരുന്നു. കോഹ് ലിയുടെ വിക്കറ്റ് കൂടി വീണതോടെ 80-0 എന്ന നിലയില്‍ നിന്ന് 80-3ലേക്ക് ഇന്ത്യ വീണു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

SCROLL FOR NEXT