Lungi Ngidi x
Sports

ക്യാച്ചിനായി പിന്നിലേക്ക് ഓടി, തലയടിച്ച് ഗ്രൗണ്ടില്‍ വീണു; ലുന്‍ഗി എന്‍ഗിഡിക്ക് ഗുരുതര പരിക്ക് (വിഡിയോ)

പഞ്ചാബ് താരം പ്രിയാശ് ആര്യയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎൽ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുന്‍ഗി എന്‍ഗിഡിക്ക് ഗുരുതര പരിക്ക്. മത്സരത്തില്‍ പഞ്ചാബ് താരം പ്രിയാംശ് ആര്യയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താരം തലയടിച്ച് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു.

താരത്തെ ഉടന്‍ തന്നെ ആംബുലന്‍സ് ഗ്രൗണ്ടിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പഞ്ചാബ് ബാറ്റിങിന്റെ മൂന്നാം ഓവറിലാണ് സംഭവം. ഡല്‍ഹി ഉയര്‍ത്തിയ 265 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിനായി ഓപ്പണര്‍മാര്‍ അതിവേഗ തുടക്കമാണ് നല്‍കിയത്.

ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ എറിഞ്ഞ പന്തില്‍ പ്രിയാംശ് കൂറ്റന്‍ ഷോട്ടിനു ശ്രമിച്ചു. മിഡ് ഓഫിലേക്ക് ഉയര്‍ന്ന പന്ത് പിന്നിലേക്ക് ഓടി കൈയില്‍ ഒതുക്കാനായിരുന്നു എന്‍ഗിഡി ശ്രമിച്ചത്. എന്നാല്‍ താരത്തിനു പിഴച്ചു. തല ശക്തിയായി ഗ്രൗണ്ടില്‍ ഇടിച്ചു വീണാണ് എന്‍ഗിഡിക്കു പരിക്കേറ്റത്. വീണ ഉടനെ തന്നെ താരം തലപൊത്തി കിടന്നു.

പിന്നാലെ സഹ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും ഓടിയെത്തി. ടീം ഡോക്ടറും അതിവേഗം എന്‍ഗിഡിക്കു സമീപത്തേക്ക് എത്തി. പരിശോധനയ്ക്കു പിന്നാലെ സ്‌ട്രെക്ചര്‍ കൊണ്ടു വന്ന് താരത്തെ ആംബുലന്‍സിലേക്ക് മാറ്റിയാണ് ഗ്രൗണ്ടിനു പുറത്തെത്തിച്ചത്.

ടീം ഫിസിയോ എന്‍ഗിഡിയുമായി അതിനിടെ സംസാരിച്ചിരുന്നു. താരം പ്രതികരിച്ചത് ആശ്വാസം നല്‍കുന്ന കാര്യമാണ്.

South African pacer Lungi Ngidi pacer suffered a head injury during Delhi Capitals' IPL 2026 match against Punjab Kings

'ഞാന്‍ പൊട്ടിമുളച്ചുവന്ന നേതാവല്ല; സ്ഥാനമല്ല, പാര്‍ട്ടിയാണ് വലുത്'; രമേശ് ചെന്നിത്തല

സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമോ? വെയറബിള്‍ ഡിവൈസുമായി എഐ കമ്പനി

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ സജീവ ശ്രമം

ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച് പിള്ളേർ സംഘം; റെക്കോർഡിട്ട് 'വാഴ 2'

ഗ്രാംഷി ആരെന്നറിയാത്തവരാണ് ആ പാട്ടുപയോഗിക്കുന്നത്; രമേശ് ചെന്നിത്തലയുടെ റീൽ വിവാദത്തിൽ അതുൽ നറുകര

SCROLL FOR NEXT