മൊയിന്‍ അലി, അമ്പാട്ടി റായിഡു/ഫോട്ടോ: ട്വിറ്റർ 
Sports

വിസ വൈകുന്നത് പാക് വംശജനായതിനാല്‍; മൊയിന്‍ അലിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം നഷ്ടം

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉദ്ഘാടന മത്സരത്തില്‍ ഓള്‍റൗണ്ടര്‍ മൊയിന്‍ അലിക്ക് കളിക്കാനാവില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉദ്ഘാടന മത്സരത്തില്‍ ഓള്‍റൗണ്ടര്‍ മൊയിന്‍ അലിക്ക് കളിക്കാനാവില്ല. വിസ പാസാവാത്തതിനെ തുടര്‍ന്ന് മൊയിന്‍ അലിക്ക് ഇതുവരെ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താനായിട്ടില്ല. 

മാര്‍ച്ച് 26നാണ് ഐപിഎല്ലിലെ ഉദ്ഘാടന മത്സരം. ഇവിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. എന്നാല്‍ ഇന്ത്യയില്‍ എത്തുന്ന വിദേശ താരങ്ങള്‍ക്ക് മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം എന്നാണ് ചട്ടം. 

മൊയിന്‍ അലി മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം

മൊയിന്‍ അലിക്ക് മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം എന്നതിനാല്‍ ചെന്നൈയുടെ സീസണിലെ ആദ്യ മത്സരം ഇംഗ്ലണ്ട് താരത്തിന് നഷ്ടമാവുമെന്ന് ഉറപ്പായി. ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥനും ഇക്കാര്യം സ്ഥിരീകരിച്ചു. 

ചെന്നൈ സൂപ്പര്‍ കിങ്‌സും ബിസിസിഐയും മൊയിന്‍ അലിക്ക് വിസ ലഭിക്കുന്നതിനായി ഇടപെടുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. പാകിസ്ഥാന്‍ വംശജരുടെ വിസ പാസാക്കുന്നതില്‍ പ്രത്യേക നടപടി ക്രമങ്ങള്‍ ഉള്ളതിനാലാണ് വൈകുന്നത് എന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി. 

പാകിസ്ഥാനില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ് മൊയിന്‍ അലിയുടെ മുത്തച്ഛന്‍. പാക് അധിനിവേശ കശ്മീരില്‍ നിന്നാണ് ഇവര്‍ ഇംഗ്ലണ്ടിലേക്ക് പോയത്. എന്നാല്‍ ഇംഗ്ലണ്ടിലാണ് മൊയിന്‍ അലി ജനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

SCROLL FOR NEXT