ഫയല്‍ ചിത്രം 
Sports

2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് ഇന്ത്യ പോകുമോ? അനുരാഗ് താക്കൂറിന്റെ പ്രതികരണം

'സമയം വരുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കും. ആഭ്യന്തര മന്ത്രാലയം ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2025 ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയായി പാകിസ്ഥാനെ ഐസിസി പ്രഖ്യാപിച്ചതോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കുമോ എന്ന ചോദ്യമാണ് ശക്തമായത്. ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തുകയാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. 

സമയം വരുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കും. ആഭ്യന്തര മന്ത്രാലയം ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടി പല രാജ്യങ്ങളും പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. നേരത്തേയും പാകിസ്ഥാനില്‍ കളിക്കാന്‍ പല താരങ്ങളും തയ്യാറായിരുന്നില്ല. അവിടെ കളിക്കുമ്പോള്‍ പല താരങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കപ്പെടേണ്ട വിഷയമാണ്, അനുരാഗ് താക്കൂര്‍ പറഞ്ഞു. 

വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയുമാണ് ഇനി പാകിസ്ഥാനിലേക്ക് വരുന്നത് 
 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെ രാജ്യങ്ങള്‍ പാക് പര്യടനം നടത്തിയിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്വെ, സൗത്ത് ആഫ്രിക്ക, എന്നീ രാജ്യങ്ങള്‍ പാകിസ്ഥാനില്‍ കളിച്ചു. 

വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയുമാണ് ഇനി പാകിസ്ഥാനിലേക്ക് പരമ്പര കളിക്കാന്‍ എത്തുന്നത്. നേരത്തെ ന്യൂസിലാന്‍ഡ് ടീം പാകിസ്ഥാനില്‍ എത്തിയെങ്കിലും ആദ്യ ഏകദിനം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മാത്രം മുന്‍പ് അവര്‍ പിന്മാറി. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചുള്ള ന്യൂസിലാന്‍ഡിന്റെ പിന്മാറ്റം വലിയ വിവാദത്തിന് തിരികൊളുത്തി. ന്യൂസിലാന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തില്‍ നിന്ന് പിന്മാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT