Sports

കടം വീട്ടി ചെന്നൈ തുടങ്ങി, കലിപ്പ് തീര്‍ത്ത് റായിഡുവും; ചാമ്പ്യന്മാര്‍ വീണു 

അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ബോള്‍ട്ടിനെ ബൗണ്ടറി കടത്തി ഡുപ്ലസിസ് ചെന്നൈയുടെ ജയം ആഘോഷമാക്കി

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി ധോനിയും കൂട്ടരും തുടങ്ങി. മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് വിജയ ലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ ചെന്നൈ മറികടന്നു. ഡുപ്ലസിസിന്റേയും റായിഡുവിന്റേയും കൂട്ടുകെട്ടാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെ തകര്‍ത്ത് തുടങ്ങാന്‍ ചെന്നൈയെ തുണച്ചത്. 

ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടപ്പെട്ട് തുടങ്ങിയ ചെന്നൈയെ 44 പന്തില്‍ നിന്ന് 58 റണ്‍സ് നേടി ഡുപ്ലസിസും, 48 പന്തില്‍ നിന്ന് 71 റണ്‍സ് നേടി റായിഡുവും ചേര്‍ന്ന് വിജയത്തോട് അടുപ്പിക്കുകയായിരുന്നു. ആറ് ഫോറും മൂന്ന് സിക്‌സുമാണ് റായിഡുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ബോള്‍ട്ടിനെ ബൗണ്ടറി കടത്തി ഡുപ്ലസിസ് ചെന്നൈയുടെ ജയം ആഘോഷമാക്കി. 

14 മാസത്തിന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ധോനി രണ്ട് പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കുന്നതിന് മുന്‍പേ ചെന്നൈ കളി ജയിച്ചു. ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ തിവാരിക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 

ഡികോക്ക് 20 പന്തില്‍ നിന്ന് 33 റണ്‍സ് നേടി. രോഹിത് ശര്‍മ 10 പന്തില്‍ നിന്ന് 12 റണ്‍സ് എടുത്ത് പുറത്തായി. ചെന്നൈ നിരയില്‍ എന്‍ഗിഡി മൂന്ന് വിക്കറ്റും ദീപക് ചഹറും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മുംബൈ ബൗളിങ് നിരയില്‍ ബൂമ്ര ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെന്നൈയെ അലട്ടാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, കേരളത്തിന് പ്രയോജനം

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT