ചെന്നൈ; തമിഴ് നടൻ വിശാലിന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. ചെന്നൈ അണ്ണാനഗറിലെ താരത്തിന്റെ വീടിനു നേരെ ഒരു സംഘം ആളുകൾ കല്ലെറിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ ബാൽക്കണിയിലെ ഗ്ലാസുകൾ തകരുകയും വീടിന് മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മാതാപിതാക്കൾക്കൊപ്പമാണ് അണ്ണാനഗറിലെ വീട്ടിൽ വിശാൽ താമസിക്കുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളും വിശാൽ പൊലീസിന് കൈമാറിയി. താരത്തിന്റെ മാനേജർ ഹരികൃഷ്ണ മുഖേനയാണ് പൊലീസ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. എ വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ലാത്തിയാണ് വിശാലിന്റേതായി പ്രദർശനത്തിന് തയ്യാറെടുക്കുന്ന ചിത്രം. ഓഗസ്റ്റിൽ റിലീസാകേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. ആധിക് രവിചന്ദർ സംവിധാനം ചെയ്യുന്ന മാർക്ക് ആന്റണിയാണ് ചിത്രീകരണത്തിലുള്ള സിനിമ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ