ബാബരി മസ്ജിദ് ഗൂഢാലോചന; ഉമാഭാരതിയേയും കല്ല്യാണ്‍ സിങിനേയും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് 

അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് അയോധ്യ ആയുധമാക്കി ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നത്
ബാബരി മസ്ജിദ് ഗൂഢാലോചന; ഉമാഭാരതിയേയും കല്ല്യാണ്‍ സിങിനേയും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് 
Updated on
1 min read

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്‌ ഗൂഢാലോചക്കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ച കേന്ദ്രമന്ത്രി ഉമാഭാരതിയേയും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങിനേയും പുറത്താക്കണമെന്ന് കോണ്‍ഗ്രസ്. ഗൂഢാലോചനക്കേസ് നിലനില്‍ക്കില്ല എന്നുള്ള അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് അയോധ്യ ആയുധമാക്കി ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി,മുരളി മനോഹര്‍ ജോഷി,കേന്ദ്രമന്ത്രി ഉമാഭാരതി,കല്ല്യാണ്‍ സിങ് തുടങ്ങി കേസിലെ 13 പ്രതികളും വിചാരണ നേരിടണം എന്നാണ് സുപ്രീം കോടതി വിധി. ഭരണഘടനാപദവിയിലിരിക്കുന്ന കല്യാണ്‍ സിങ് സ്ഥാനം ഒഴിയുന്നത് വരെ വിചാരണ നേരിടേണ്ടന്നും സ്ഥാനമൊഴിയുമ്പോള്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

കേസില്‍ എല്‍കെ അഡ്വാനി അടക്കമുള്ളവരുടെ കുറ്റം നിലനില്‍ക്കുകയില്ല എന്ന പ്രത്യേക അന്വേഷണ കോടതിയുടെ വിധി ശരിവെച്ചുകൊണ്ടുള്ള അലഹബാദ് വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com