രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ്; ഔദ്യോഗിക വസതി ഒഴിയും, 'ഹിന്ദുത്വത്തിനായി പോരാട്ടം തുടരും'

തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു
ഉദ്ധവ് താക്കറെ ഫെയ്‌സ്ബുക്ക് ലൈവില്‍
ഉദ്ധവ് താക്കറെ ഫെയ്‌സ്ബുക്ക് ലൈവില്‍
Updated on
1 min read

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ. തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു. മുഖ്യമന്ത്രി പദവിയോട് ആര്‍ത്തിയില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്. ശിവസേന മേധാവി സ്ഥാനത്ത് നിന്ന് മാറാനും തയ്യാറാണെന്ന് ഉദ്ധവ് പറഞ്ഞു. 

ചില എംഎല്‍എമാരെ കാണാനില്ല. ചില എംഎല്‍എമാരെ സൂറത്തില്‍ കണ്ടു. ചില എംഎല്‍എമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നു. എംഎല്‍മാര്‍ പറഞ്ഞാല്‍ രാജിവയ്ക്കാന്‍ താന്‍ തയ്യാറാണ്. ഇത് നമ്പറുകളെ കുറിച്ചല്ല. ഇപ്പോള്‍ നിരവധിപേര്‍ തനിക്ക് എതിരാണ്. ഒരു എംഎല്‍എ തനിക്കെതിരെ നിന്നാല്‍പ്പോലും അത് മാനക്കേടാണ്.- താക്കറെ പറഞ്ഞു. 

തന്റെ വസതിയിലെത്തി രാജിക്കത്ത് വാങ്ങി രാജ് ഭവനില്‍ എത്തിക്കാന്‍ തയ്യാറാകുന്ന എംഎല്‍എയ്ക്ക് താന്‍ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണപരിചയമില്ലാതെയാണ് താന്‍ മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം എല്ലാ വെല്ലുവിളികളും നേരിട്ടു. ശിവസേനയും ഹിന്ദുത്വയും ഒന്നാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വീഴ്ച വരുത്തിയിട്ടിമല്ല. താന്‍ ബാല്‍ താക്കറെയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ഏക്‌നാഥ് ഷിന്‍ഡെ നേടിയതെല്ലാം ബാലാസാഹിബിന്റെ ആശയങ്ങളുടെ തുടര്‍ച്ചയായി ആണ്. ബാലാസാഹിബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിന് വേണ്ടി പോരാട്ടം തുടരും. തന്നെ മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്. ഇല്ലെങ്കില്‍ സര്‍കക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് പവാര്‍ പറഞ്ഞു. 

ചിലര്‍ പറയുന്നു ഇത് ബാല്‍ താക്കറെയുടെ ശിവസേന അല്ലെന്ന്. ബാലാ സാഹിബിന്റെ ചിന്തകള്‍ എന്തായിരുന്നു എന്ന് അവര്‍ പറയണം. അദ്ദേഹത്തിന്റെ  കാലത്ത് എന്തായിരുന്നു. അതുതന്നെയാണ് ഇന്നും ശിവസേന. ഹിന്ദുത്വ ഞങ്ങളുടെ ജീവിതമാണ്.-അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com