ഉറുമ്പരിച്ച് അമ്മയുടെ മൃതദേഹം കട്ടിലിൽ, മരിച്ചത് അറിയാതെ മകൾ കൂടെ കിടന്നത് മൂന്നു രാത്രിയും രണ്ട് പകലും

മൂന്നു രാത്രിയും 2 പകലുമാണ് ഉറുമ്പരിച്ചു കിടക്കുന്ന മൃതദേഹത്തിനൊപ്പം കട്ടിലിൽ ശശികല കഴിഞ്ഞത്. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇടുക്കി; അമ്മ മരിച്ചത് അറിയാതെ ഉറുമ്പരിക്കുന്ന മൃതദേഹത്തിനൊപ്പം കഴിഞ്ഞ് മകൾ. നെടുങ്കണ്ടം പച്ചടി കലാസദനം അമ്മിണി കലാസദനം (70) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. എന്നാൽ അമ്മ മരിച്ചു കിടക്കുകയാണെന്ന് മാനസികാസ്വാസ്ഥ്യമുള്ള മകൾ ശശികല (40) അറിഞ്ഞില്ല. മൂന്നു രാത്രിയും പകലുമാണ് ഉറുമ്പരിച്ചു കിടക്കുന്ന മൃതദേഹത്തിനൊപ്പം കട്ടിലിൽ ശശികല കഴിഞ്ഞത്. 

രണ്ടുദിവസമായി വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് ആരെയും കാണാതായതോടെ ചൊവ്വാഴ്ച വൈകിട്ട് അയൽവാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടത്. ഉറുമ്പരിച്ച് കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതേ കട്ടിലിൽ മകളും കിടക്കുകയായിരുന്നു. 

അമ്മിണി പലതരം രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ വലതു കാൽ മുറിച്ചുമാറ്റിയിരുന്നു. പാലിയേറ്റീവ് നഴ്സുമാർ വീട്ടിലെത്തി ചികിത്സ നൽകിയിരുന്നു. ഇവരുടെ ഭർത്താവ് ഒന്നര മാസം മുൻപു മരിച്ചിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. മൃതദേഹം സംസ്കരിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com