ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനിലെത്തി; യുവതി പിന്മാറി, യുപി സ്വദേശി ജയിലില്‍

ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ 30കാരനായ ഇന്ത്യക്കാരന്‍ ജയിലില്‍
 Man Enters Pakistan To Meet Online Friend He Wanted To Marry, She Says No
അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ 30കാരനായ യുപി സ്വദേശി ജയിലില്‍പ്രതീകാത്മക ചിത്രം
Updated on
1 min read

ലാഹോര്‍: ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ 30കാരനായ ഇന്ത്യക്കാരന്‍ ജയിലില്‍. 30കാരനെ വിവാഹം കഴിക്കാന്‍ യുവതി വിസമ്മതിച്ചു.

ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ ബാദല്‍ ബാബുവിനെ കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ടി ബഹാവുദ്ദീന്‍ ജില്ലയില്‍ (ലാഹോറില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ അകലെ) നിന്നാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി അതിര്‍ത്തി കടന്നതിനാണ് പൊലീസ് നടപടി. ബാബുവിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്ത് സന റാണിയുടെ (21) മൊഴി പൊലീസ് രേഖപ്പെടുത്തു. ബാബുവിനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് സന മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

'കഴിഞ്ഞ രണ്ടര വര്‍ഷമായി സനയും ബാബുവും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണ്. എന്നാല്‍ ബാബുവിനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് സന മൊഴി നല്‍കിയത്'- പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥന്‍ നാസിര്‍ ഷാ വ്യാഴാഴ്ച പിടിഐയോട് പറഞ്ഞു. ബാബു നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് മണ്ടി ബഹാവുദ്ദീനിലെ സന റാണിയുടെ മൗങ് ഗ്രാമത്തിലെത്തിയെന്നും അവിടെവെച്ച് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നും നാസിര്‍ ഷാ പറഞ്ഞു.സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ ബാബുവിനെ വിവാഹം കഴിക്കാന്‍ സന വിസമ്മതിച്ചത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അറസ്റ്റിന് ശേഷമാണ് ബാബു തന്റെ 'പ്രണയകഥ' പൊലീസിനോട് പറഞ്ഞത്. നിയമപരമായ രേഖകളൊന്നുമില്ലാതെ യാത്ര ചെയ്തതിന് പാകിസ്ഥാന്‍ വിദേശകാര്യ നിയമം സെക്ഷന്‍ 13, 14 പ്രകാരമാണ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com