പത്മാവതി വിവാദത്തില്‍ ദീപികയെ പിന്തുണക്കാന്‍ കങ്കണ മടികാണിക്കുന്നത് എന്താണ്? കാരണം വ്യക്തമാക്കി കങ്കണ

രണ്ട് സുന്ദരികള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങളാണ് ഇതിനുള്ള കാരണമെന്ന അഭ്യൂഹങ്ങളും ഇതിനൊപ്പം പ്രചരിച്ചു
പത്മാവതി വിവാദത്തില്‍ ദീപികയെ പിന്തുണക്കാന്‍ കങ്കണ മടികാണിക്കുന്നത് എന്താണ്? കാരണം വ്യക്തമാക്കി കങ്കണ

മുംബൈ: പത്മാവതി വിവാദത്തില്‍ ദീപിക പദുക്കോണിന് ബോളിവുഡ് താരം കങ്കണ പിന്തുണനല്‍കില്ലെന്ന റിപ്പോര്‍ട്ടുകള്‍ സിനിമലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. രണ്ട് സുന്ദരികള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങളാണ് ഇതിനുള്ള കാരണമെന്ന അഭ്യൂഹങ്ങളും ഇതിനൊപ്പം പ്രചരിച്ചു. എന്നാല്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കങ്കണ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദീപികയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഷബാന അസ്മിയുടെ നേതൃത്വം കാരണമാണ് കത്തില്‍ ഒപ്പിടാതിരുന്നതെന്ന് താരം പ്രസ്തവനയിലൂടെ അറിയിച്ചു. 

പത്മാവതി സിനിമയില്‍ അഭിനയിച്ചതിന് ദീപികയ്ക്ക് നേരെ ഹിന്ദു പ്രസ്ഥാനങ്ങള്‍ കൊലവിളി നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഷബാന അസ്മി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എഴുതിയ കത്തിലാണ് കങ്കണ ഒപ്പുവെക്കാന്‍ തയാറാവാതിരുന്നത്. ജോദ്പൂരില്‍ ഷൂട്ടിംഗിനിടയിലാണ് തന്റെ പ്രിയസുഹത്ത് അനുഷ്‌ക ശര്‍മ പെറ്റീഷനില്‍ ഒപ്പുവെക്കണമെന്ന പറഞ്ഞുകൊണ്ട് ഫോണ്‍ ചെയ്യുന്നത്. ദീപികയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് താന്‍ അനുഷ്‌കയോട് വ്യക്തമാക്കി. എന്നാല്‍ ഇടത് രാഷ്ട്രീയവും വലത് രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തില്‍ ഷബാന അസ്മിയുടെ ഇടപെടലില്‍ താന്‍ കുറച്ച് അസ്വസ്ഥയായിരുന്നെന്നും കങ്കണ പ്രസ്താവനയില്‍ പറഞ്ഞു. 

ഹൃത്വിക് റോഷനുമായുള്ള വിവാദത്തില്‍ സിനിമ മേഖല മൗനം പാലിച്ചതും കത്തില്‍ ഒപ്പുവെക്കാതിരിക്കാന്‍ കാരണമായെന്നുള്ള സൂചനയും കങ്കണ നല്‍കി. രാജ്യത്തില്‍ നിലവില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ സ്വന്തമായ നിലപാടുകളുണ്ട്. എന്നാല്‍ തന്നെ വ്യക്തിഹത്യചെയ്തവര്‍ ദീപികയെ രക്ഷിക്കാനായി ഫെമിനിസ്റ്റ് സംഘടന സ്ഥാപിച്ചത് അംഗീകരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി. മറ്റുള്ളവരുടെ പിന്തുണ ഇല്ലാതെ തന്നെ തനിക്ക് ഇഷ്ടമുള്ളവരെ പിന്തുണക്കാന്‍ തനിക്കാവുമെന്നും പ്രസ്താവനയില്‍ ദീപിക പറയുന്നു. 

കങ്കണയെകൂടാതെ കത്രീന കൈഫും ആലിയ ഭട്ടും കത്തില്‍ ഒപ്പുവെച്ചിട്ടില്ല. ജയ ബച്ചന്‍, ഐശ്വര്യ റോയ്, വിദ്യ ബാലന്‍, കന്‍കണ സെന്‍ ശര്‍മ, അനുഷ്‌ക ശര്‍മ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com