എന്നെ കെട്ടിപ്പിടിക്കില്ലെന്ന് ആ നടി പറഞ്ഞു: നയന്‍താരയോട് ശരിക്കും പ്രണയം തോന്നി

ലേഡി സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന ഈ പാട്ടില്‍ ശ്രദ്ധേയമാകുന്നത് യോഗി ബാബു എന്ന നടനാണ്.
എന്നെ കെട്ടിപ്പിടിക്കില്ലെന്ന് ആ നടി പറഞ്ഞു: നയന്‍താരയോട് ശരിക്കും പ്രണയം തോന്നി

ഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ഒന്നാം സ്ഥാനതത് നില്‍ക്കുന്നത് നയന്‍താര യോഗി ബാബു ചിത്രമായ കോലമാവ് കോകിലയിലെ കല്യാണ പാട്ടാണ്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് മില്യണിലധികം ആളുകള്‍ ഈ ഗാനം കണ്ടു കഴിഞ്ഞിട്ടുണ്ട്. 
 
ലേഡി സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന ഈ പാട്ടില്‍ ശ്രദ്ധേയമാകുന്നത് യോഗി ബാബു എന്ന നടനാണ്. നെല്‍സണ്‍ ദിലീപ് ഒരുക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്. 

യോഗിയുടെ കഥാപാത്രം നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ ഹൃദയത്തിലിടം നേടാന്‍ ശ്രമിക്കുന്നതാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിനായി പൂവാലന്‍മാരെപ്പോലെ കോകില കോളേജില്‍ പോകുന്ന വഴിയില്‍ കാത്തുനില്‍ക്കുന്നതും പുറകെ നടക്കുന്നതുമെല്ലാം രസകരമായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉള്‍വലിഞ്ഞ സ്വഭാവമുള്ള കോകില അയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുഖത്തേക്ക് നോക്കുന്നില്ല. പക്ഷേ കാര്യമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല. 

ഈ പാട്ടും അതിലൂടെ യോഗിയേയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം തന്റെ ചലച്ചിത്രജീവിതം ഏറെ കഷ്ടതകളും അപമാനവും നിറഞ്ഞതായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് നടന്‍. കടുത്ത മാനസിക വിഷമം ഉണ്ടാക്കിയ പല അനുഭവങ്ങളിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് യോഗി. അതിലൊന്ന് തമിഴിലെ ഒരു മുന്‍നിര നായികയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും യോഗി പറഞ്ഞു.

'എന്റെ മുന്‍ സിനിമകളിലൊന്നില്‍ നായിക എന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. പക്ഷേ ആ നടി വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. ആ സിനിമയിലെ ഒരു തമാശ രംഗത്തില്‍ അത് അനിവാര്യമായിരുന്നു. സംവിധായകന്‍ കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല. തെന്നിന്ത്യയിലെ ഒരു മുന്‍നിര നായികയാണവര്‍'- യോഗി പറഞ്ഞു.
 
അതേസമയം നയന്‍താരയ്ക്ക് ഒപ്പം അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നുവെന്നും ഓരോ സീനിലും അവര്‍ തന്നെ സഹായിച്ചിട്ടേയുള്ളുവെന്നും യോഗി ബാബു പറഞ്ഞു. നയന്‍താരയുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരോട് ശരിക്കും പ്രണയം തോന്നിപ്പോയെന്നും യോഗി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com