'സിനിമയ്ക്ക് ഏരിവു കൂട്ടാന്‍ ശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചു, തീയെറ്ററില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തോന്നി'; തുറന്നു പറഞ്ഞ് സംഗീത

ക്ലീവേജ് ഷോട്ടുകളോ അധികം ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാമെന്ന് പറഞ്ഞാണ് സിനിമയിലേക്കെത്തുന്നത്
'സിനിമയ്ക്ക് ഏരിവു കൂട്ടാന്‍ ശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചു, തീയെറ്ററില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തോന്നി'; തുറന്നു പറഞ്ഞ് സംഗീത

സിനിമ മേഖലയില്‍ നടിമാര്‍ പല രീതിയിലുള്ള ചൂഷണങ്ങള്‍ക്കും വിധേയയാകാറുണ്ട്. ഇത്തരത്തില്‍ തനിക്ക് നേരിടേണ്ടിവന്ന മോശമായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി സംഗീത. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്ന ഉയിര്‍ എന്ന സിനിമയിലാണ് താരത്തിന് മോശം അനുഭവമുണ്ടായത്. സിനിമയ്ക്ക് എരിവുകൂട്ടാന്‍ കൂടുതല്‍ ശരീര പ്രദര്‍ശനം നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെന്ന് താരം പറഞ്ഞു. 

ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ചിത്രീകരണം തുടങ്ങിയതോടെ കൂടുതല്‍ നഗ്നത പ്രദര്‍ശനത്തിന് സംഗീതയെ നിര്‍ബന്ധിക്കുകയായിരുന്നു. താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണെങ്കിലും ഒരു വട്ടം മാത്രമാണ് സിനിമ കണ്ടിട്ടുള്ളതെന്നും അന്നു പോലും തീയെറ്ററില്‍ നിന്ന് ഇറങ്ങിപ്പോകാനാണ് തോന്നിയതെന്നും സംഗീത പറഞ്ഞു. ഒരു വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതയുടെ തുറന്നുപറച്ചില്‍.

സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ പുതുമയുള്ളതാണെന്ന് ബോധ്യമായി. എന്നാല്‍ അഭിനയിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിരുന്നില്ല. അന്ന് വൈകീട്ട് ഞാന്‍ മന:ശാസ്ത്രജ്ഞന്‍ കൂടിയായ  എന്‍െ കുടുംബ ഡോക്ടറെ സന്ദര്‍ശിച്ചു. അദ്ദേഹം എന്നോട് വിചിത്രമായ ഒരു കേസിന്റെ കാര്യം പറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിത  ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി കൊടുക്കുന്നു ഒരു സ്ത്രീയുടെ കഥയായിരുന്നു അത്. ഞാന്‍ ഞെട്ടിപ്പോയി. ഇതേ കഥയാണ് സംവിധായകന്‍ എന്നോട് പറഞ്ഞത്. അതൊരു ബോധവതക്‌രണ ചിത്രമായിരിക്കുമെന്നും അതില്‍ അഭിനയിക്കണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.

ക്ലീവേജ് ഷോട്ടുകളോ അധികം ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാമെന്ന് പറഞ്ഞാണ് സിനിമയിലേക്കെത്തുന്നത്. അത് സംവിധായകന്‍ സമ്മതിച്ചു. എന്നാല്‍ ചിത്രീകരണം ആരംഭിച്ചതോടെ ഇതിന്റെ പേരില്‍ നിരവധി അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമുണ്ടായി. സിനിമയ്ക്ക് എരിവ് കൂട്ടാന്‍ ഞാന്‍ കുറച്ച് കൂടി ശരീരം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍, ഞാന്‍ അതിന് ഒരുക്കമായിരുന്നില്ല.സംഗീത പറഞ്ഞു. 

സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്കാണ് ഇതിലെ കഥാപാത്രം നല്‍കിയതെന്നും താരം വ്യക്തമാക്കി. എന്നാല്‍ ജീവിതത്തില്‍ ഒറ്റപ്രാവിശ്യം മാത്രമാണ് സംഗീത ഈ ചിത്രം കണ്ടത്. റിലീസിന്റെ സമയത്ത് അമ്മയ്‌ക്കൊപ്പമായിരുന്നു ഇത്. 'എനിക്ക് ആ സിനിമ കാണാന്‍ തന്നെ കഴിഞ്ഞില്ല. അത്രയ്ക്കും അലോസരപ്പെടുത്തുന്നതായിരുന്നു അത്. തിയെറ്ററില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തോന്നി. അമ്മ എന്നെ പിടിച്ചിരുത്തി അത് മുഴുവന്‍ കാണിക്കുകയായിരുന്നു.' സംഗീത കൂട്ടിച്ചേര്‍ത്തു. 

ടിവിയില്‍ വന്നാല്‍ പോലും സിനിമ താന്‍ കാണാറില്ല. അത്ര നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി തന്നെ കാണാന്‍ പറ്റില്ലെന്നാണ് സംഗീത പറയുന്നത്. എന്നാല്‍, പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഞാന്‍ ആകെ അത്ഭുതപ്പെട്ടുപോയെന്നും സിനിമ ആളുകള്‍ സ്വീകരിക്കുമെന്ന് കരുതാതിരുന്നത് കൊണ്ട് അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നെന്നും താരം വ്യക്തമാക്കി. കൂടുവല്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ധൈര്യം തന്നതും ഈ ചിത്രമാണെന്നാണ് സംഗീത പറയുന്നത്. 

സാമി സംവിധാനം ചെയ്ത വേഷത്തില്‍ നെഗറ്റീവ് റോളിലാണ് സംഗീത അഭിനയിച്ചത്. ശ്രീകാന്ത് നായകനായെത്തിയ ചിത്രത്തില്‍ സംയുക്ത വര്‍മയായിരുന്നു നായിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com