ഭിക്ഷയാചിച്ച വയോധിക ക്ഷേത്രത്തിലേക്ക് നല്‍കിയത് രണ്ടര ലക്ഷം രൂപ

ഭിക്ഷയാചിച്ച വയോധിക ക്ഷേത്രത്തിലേക്ക് നല്‍കിയത് രണ്ടര ലക്ഷം രൂപ

എണ്‍പത്തിയഞ്ച്കാരിയായ എംവി സീതാലക്ഷ്മിയാണ് മൈസൂരിലെ വൊണ്ടിക്കോപ്പലുവില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് രണ്ടരലക്ഷം രൂപ സംഭാവന ചെയ്തത്.

മൈസൂര്‍: ദശാബ്ദങ്ങളായി ക്ഷേത്രത്തിന് മുന്നില്‍ സ്ഥിരമായി ഭിക്ഷയാചിക്കുന്ന വയോധിക ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയത് രണ്ടരലക്ഷം രൂപ. മൈസൂരിലെ പ്രസന്ന ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. 

എണ്‍പത്തിയഞ്ച്കാരിയായ എംവി സീതാലക്ഷ്മിയാണ് മൈസൂരിലെ വൊണ്ടിക്കോപ്പലുവില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് തീരെ ചെറുതല്ലാത്തൊരു തുക സംഭാവന ചെയ്തത്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഷാ വര്‍ഷം നടക്കുന്ന ഹനുമാന്‍ ജയന്തി ദിനത്തില്‍ പ്രസാദ വിതരണം നടത്തുന്നതിനുമാണ് സീതാലക്ഷ്മി ഈ വലിയ തുക സംഭാവന ചെയ്തത്. 

സഹോദര കുടുബത്തോടപ്പം കഴിഞ്ഞിരുന്ന സീതാലക്ഷ്മി പ്രായമായപ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച് ജീവിക്കാന്‍ തുടങ്ങുകയായിരുന്നുവത്രേ. ഇതേ വര്‍ഷം തന്നെ ഇവര്‍ ക്ഷേത്രത്തിലേക്ക് 30000 രൂപ സംഭാവന ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്റെ സഹായത്തോടുകൂടി ബാങ്കിലെത്തി രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com