കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ തല്ലിക്കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ തല്ലിക്കൊന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയില്‍ കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ അടിച്ചുകൊന്നു. മുര്‍തസ അന്‍സാരി (35), ചര്‍ക്കു അന്‍സാരി(30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ നിന്ന് കാണാതായ പോത്തുകളെ യുവാക്കളില്‍ നിന്ന് കണ്ടെടുത്തുവെന്നാരോപിച്ചാണ് മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗ്രാമത്തില്‍ നിന്നും 12 പോത്തുകളെ അഞ്ചു പേരടങ്ങുന്ന സംഘം മോഷ്ടിച്ചെന്നും ഇവരെ അടുത്ത ഗ്രാമത്തില്‍ വെച്ച് പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ മുര്‍തസയും ചക്രുവു നാട്ടുകാരുടെ കൈയിലകപ്പെടുകയായിരുന്നു. ഇരകള്‍ക്കെതിരെ കാലിമോഷണത്തിന് നേരത്തെയും കേസുണ്ടായിരുന്നെന്നും ഗോഡ്ഡ എസ്പി പറഞ്ഞു.

സംഭവത്തില്‍ കൊലപാതകത്തിനും കാലിമോഷണത്തിനും പൊലീസ് രണ്ട് എഫ്‌ഐആര്‍ എടുത്തിട്ടുണ്ട്. ഗോസംരക്ഷണത്തിന്റെ പേരില്‍ നേരത്തയും ജാര്‍ഖണ്ഡില്‍ കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. മെയ് മാസം നാല് കാലിവ്യാപാരികളെ സാരായി കേല്‍ക ഖര്‍സ്വാന് ജില്ലയില്‍ അടിച്ചു കൊലപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com