ഉത്തരാഖണ്ഡ് : അശ്ളീല സന്ദേശങ്ങൾ അയച്ച ബിജെപി പ്രവർത്തകനെ ഐപിഎസ് ഓഫീസറുടെ ഭാര്യ ചെരുപ്പൂരി അടിച്ചു. ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ ശനിയാഴ്ചയായിരുന്നു സംഭവം. സിതാർഗഞ്ച് സ്വദേശിയായ യുവാവ്, യുവതിയുടെ മൊബൈൽ ഫോണിലേക്ക് തുടർച്ചയായി അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നു.
ഇക്കാര്യം യുവതി റസിഡന്റ്സ് അസോസിയേഷനെ ധരിപ്പിച്ചു. വിഷയം ചർച്ച ചെയ്യാനായി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം യുവതി ബിജെപി പ്രവർത്തകന്റെ ഫ്ലാറ്റിലെത്തി. കാര്യം പറഞ്ഞപ്പോൾ, ബിജെപി പ്രവർത്തകൻ മോശമായി പെരുമാറുകയായിരുന്നു. ഇതോടെ രോഷാകുലയായ യുവതി ചെരുപ്പൂരി യുവാവിനെ അടിക്കുകയായിരുന്നു.
ബിജെപി പ്രവർത്തകനെ യുവതി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ബിജെപി പ്രവർത്തകൻ മാപ്പുപറഞ്ഞതിനെ തുടർന്ന് യുവതി പരാതി നൽകിയില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലാണ് യുവതിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ