തേഡ് അമ്പയര്‍ ആദ്യമായി ഔട്ട് വിധിച്ചപ്പോള്‍ ആരായിരുന്നു ഇര? റെക്കോര്‍ഡുകളുടെ തോഴന്‍ അവിടേയും

1992ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിലായിരുന്നു സംഭവം
തേഡ് അമ്പയര്‍ ആദ്യമായി ഔട്ട് വിധിച്ചപ്പോള്‍ ആരായിരുന്നു ഇര? റെക്കോര്‍ഡുകളുടെ തോഴന്‍ അവിടേയും

റെക്കോര്‍ഡുകളുടെ ഹിമാലയം തീര്‍ത്തായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രീസ് വിട്ടത്. റണ്‍മല തീര്‍ത്തതുള്‍പ്പെടെയുള്ള റെക്കോര്‍ഡുകള്‍ക്കിടയില്‍ മറ്റൊരു ചരിത്ര നിമിഷത്തിന്റെ കൂടി ഭാഗമായിട്ടുണ്ട് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍. 

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി തേഡ് അമ്പയര്‍ ഔട്ട് വിധിച്ചപ്പോള്‍ അന്ന് ഇരയായത് സച്ചിനായിരുന്നു. 1992ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിലായിരുന്നു സംഭവം. റണ്‍ ഔട്ടിനുള്ള  അപ്പീല്‍ ഉയര്‍ന്നു. 

ഈ സമയം ഫീല്‍ഡ്  അമ്പയറായിരുന്ന സിറില്‍ മിച്ച്‌ലേ തേഡ്  അമ്പയറിലേക്ക് ഡിസിഷന്‍ വിട്ടു. റിപ്ലേകള്‍ നിരീക്ഷിച്ച് തേര്‍ഡ് അമ്പയറായിരുന്ന കാര്‍ല്‍ ലീബെന്‍ബര്‍ഗ് സച്ചിന് ഔട്ട് വിധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com