ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി.
കൊല്ലപ്പെട്ട ശ്രീജിത്ത്
കൊല്ലപ്പെട്ട ശ്രീജിത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. വിപിന്‍, മോനായി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഒന്‍പതായി. നേരത്തെ കേസിലെ മുഖ്യപ്രതികളായ മണികണ്ഠന്‍, പ്രമോദ്, ഗിരീഷ്, മഹേഷ്, ബിനു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ പിടിയിലായിരുന്നു. 

ആര്‍എസ്എസ് ശാഖാ കാര്യവാഹക് കല്ലമ്പള്ളി വിനായക നഗറല്‍ കുന്നില്‍ വീട്ടില്‍ സുദര്‍ശനന്റെ മകന്‍ രാജേഷ് (34) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഒന്‍പതോടെയായിരുന്നു സംഭവം. വിനായക നഗറിലെ കടയില്‍ നിന്നും സാധനള്‍ വാങ്ങി വരുമ്പോള്‍ ബൈക്കുകളിലും ഓട്ടോ റിക്ഷയിലുമായെത്തിയ പതിനഞ്ചോളം വരുന്ന സംഘം ആക്രമണം നടത്തുകയായരുന്നു. 

അതേസമയം രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തും ഫൈന്‍ ആര്‍ട്‌സ് കോളജ്  പരിസരത്തും കല്ലേറുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com