ലൈംഗികാരോപണങ്ങള്‍ എഴുതി ചേര്‍ത്തത്; ഇടപെട്ടത് ഗണേശ് കുമാര്‍ എന്ന് ഫെനി ബാലകൃഷ്ണന്‍

21 പേജുളള കത്തില്‍ നാലുപേജുകളാണ് എഴുതി ചേര്‍ത്തത്. ലൈംഗികാരോപണങ്ങള്‍ ഇത്തരത്തില്‍ എഴുതി ചേര്‍ത്തതാണ്. ഇതിനായി കെ ബി ഗണേശ് കുമാര്‍ എംഎല്‍എയാണ് ഇടപെട്ടത് എന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
ലൈംഗികാരോപണങ്ങള്‍ എഴുതി ചേര്‍ത്തത്; ഇടപെട്ടത് ഗണേശ് കുമാര്‍ എന്ന് ഫെനി ബാലകൃഷ്ണന്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളള സരിത എസ് നായരുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സരിതയുടെ അഭിഭാഷകനായിരുന്ന അഡ്വ ഫെനി ബാലകൃഷ്ണന്‍. 21 പേജുളള കത്തില്‍ നാലുപേജുകളാണ് എഴുതി ചേര്‍ത്തത്. ലൈംഗികാരോപണങ്ങള്‍ ഇത്തരത്തില്‍ എഴുതി ചേര്‍ത്തതാണ്. ഇതിനായി കെ ബി ഗണേശ് കുമാര്‍ എംഎല്‍എയാണ് ഇടപെട്ടത് എന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

ഗണേശിന്റെ ബന്ധു കേരള കോണ്‍ഗ്രസ് ബി നേതാവ് ശരണ്യമനോജാണ് പുതിയ കത്ത് തയ്യാറാക്കിയത്. ഗണേശിനെ മന്ത്രിയാക്കാത്തതിലുളള വിരോധമാണ് ഇതിന് പിന്നിലെന്നും ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചു. 

അട്ടക്കുളങ്ങര ജയിലില്‍ വെച്ച് സരിത എഴുതി 21 പേജുളള കത്ത് പിന്നിട് 25 പേജായി മാറിയതില്‍ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. 21 പേജുളള കത്ത് പിന്നിട് നാലുപേജായും അതിന് ശേഷം 25 പേജായും മാറിയത് ബാഹ്യഇടപെടലിനെ തുടര്‍ന്നാണെന്നായിരുന്നു ആക്ഷേപം. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ കത്തിന്റെ വിശ്വാസ്യതയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്‍ രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com