തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പരിശോധനക്കെത്തിയ ഗര്‍ഭിണിയെ കാണാതായി. കിളിമാനൂര്‍ സ്വദേശി ഷംനയെയാണ് കാണാതായത്.
രാവിലെ പതിനൊന്ന് മണിയോടെ ആശുപത്രിയില്‍ പരിശോധനയ്ക്ക് കയറിയ ഷംനയെ കാണാതാകുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധം നടത്തുന്നു.
ലാബിലേക്ക് സ്കാനിങിന് പോയ സമയത്ത് കൂട്ടിരിപ്പുകാരെല്ലാവരും പുറത്തായിരുന്നു. ഒന്നര കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ ബഹളം വച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംനയെ കാണാതായെന്ന് സ്ഥിരീകരിച്ചത്.
വൈകുന്നേരം ആറുമണിയോടെ ഷംനയുടെ മൊബൈലിൽ നിന്നും ഭർത്താവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു. ഇത് കോട്ടയത്ത് നിന്നാണ് വന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വീണ്ടും ഓഫായ ഫോൺ എറണാകുളം നോർത്തിൽവച്ച് വീണ്ടും ഓണായിരുന്നു. ഷംനയിപ്പോൾ എറണാകുളം കടന്നിട്ടുണ്ടാകും എന്ന വിലയിരുത്തലിലാണ് പൊലീസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ