കൊച്ചി: എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ പ്രഫഷനൽ സംഘമെന്ന് പൊലീസ് നിഗമനം. കൊലനടത്തിയ രീതി വിലയിരുത്തുമ്പോൾ പ്രഫഷനൽ സംഘത്തിനല്ലാതെ ഇത്ര വിദഗ്ധമായി കൃത്യം നിർവഹിക്കാനാവില്ലെന്ന് ഡോക്ടർമാരും പറയുന്നു. വിദ്യാർഥികളോടൊപ്പം പുറത്തുനിന്ന് എത്തിയവർ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുതന്നെയാണ് കുത്തിയതെന്ന് സംശയിക്കുന്നു.
കുത്തേറ്റ അഭിമന്യു നിമിഷങ്ങൾക്കകം മരിച്ചു. ഉടൻ തൊട്ടടുത്ത ജനറൽ ആശുപത്രിയിൽ എത്തിക്കുേമ്പാൾ ജീവനുണ്ടായിരുന്നില്ല. ഇടതുനെഞ്ചിലേറ്റ കുത്തിൽ ഹൃദയം മുറിഞ്ഞാണ് അഭിമന്യു മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നാല് സെ.മീറ്റർ വീതിയും ഏഴ് സെ.മീറ്റർ നീളവുമുള്ള കത്തിയാണ് ഉപയോഗിച്ചത്. യഥാസമയം വിദഗ്ധ ചികിത്സ ലഭിച്ചാൽപോലും രക്ഷപ്പെടാൻ സാധ്യതയില്ലാത്തവിധം മാരകമായിരുന്നു മുറിവ്. ഒറ്റക്കുത്തിന് തൽക്ഷണം മരിക്കാൻ മാത്രം ശക്തമായ മുറിവേൽപിക്കണമെങ്കിൽ അതിവിദഗ്ധമായി കത്തി പ്രയോഗിക്കാൻ അറിയാവുന്ന ആളാകണമെന്നും വിദഗ്ധർ പറയുന്നു.
പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന അർജുനെയും വകവരുത്തുകതന്നെയായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്നാണ് സൂചന. അർജുെൻറ കരളിന് ഗുരുതര മുറിവേൽക്കുംവിധമായിരുന്നു ആക്രമണം. അർജുെൻറ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അർജുൻ ഇടക്കിടെ ഉറ്റസുഹൃത്തായ അഭിമന്യുവിനെ തിരക്കുന്നുണ്ട്. മരണവാർത്ത അറിയിച്ചിട്ടില്ല. ഏറെ ആഗ്രഹിച്ച് പ്രവേശനം നേടിയ മഹാരാജാസിൽതന്നെ പഠനം തുടരണമെന്നാണ് അർജുെൻറ ആഗ്രഹം.
കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ സംഘം ചേർന്ന് ഗൂഢാലോചന നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ