കൊല്ലം: ശബരിമല വിഷയത്തെക്കുറിച്ച് പറയരുതെന്ന് ആവശ്യപ്പെട്ട് കവി കുരീപ്പുഴ ശ്രീകുമാറിന് ഭീഷണിയും ചീത്തവിളിയും. വില്ലുവണ്ടിയാത്ര സ്മൃതിയാത്രയുടെ ഭാഗമായി കെപിഎംഎസ് പെരിനാട് യൂണിയന്‍ പഞ്ചായത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു ഭീഷണി.
യോഗഹാളിന് സമീപത്തെ റോഡില്‍ ഭാര്യയുമൊത്ത് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് ഭീഷണി മുഴക്കുകയായിരുന്നു. യോഗത്തില്‍ ശബരിമലയെക്കുറിച്ച് പറഞ്ഞാല്‍ കാലുവെട്ടുമെന്നായിരുന്നു ഭീഷണി. പിന്നീട് അസഭ്യവര്‍ഷവും നടത്തി. നീരാവില്‍ താമസിക്കുന്ന മാവേലിക്കര സ്വദേശിയായ ശ്രീകുമാറാണെന്ന് ഇയാള്‍ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
സമീപത്തുണ്ടായിരുന്നവര്‍ എത്തിയതോടെ യുവാവ് കടന്നുകളയുകയായിരുന്നു. ഇയാൾ സംഘപരിവാർ പ്രവർത്തകനാണെന്ന് റിപ്പോർട്ടുകളുണ്ട്. പിന്നീട് പൊതുസമ്മേളന വേദിയില്‍ കുരീപ്പുഴ ശ്രീകുമാര്‍ ഭീഷണിയുടെ കാര്യം വെളിപ്പെടുത്തുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ