മകളുടെ ഫീസടയ്ക്കാന്‍ തിരുവനന്തപുരത്തേക്ക് പോയ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ കാണാനില്ല: സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു

ഉച്ചക്ക് രണ്ട് മണിക്ക് ബീന മകളുടെ ഫീസ് അടക്കുന്നതിന് വേണ്ടി വട്ടപ്പാറയിലെ കോളജിലേക്ക് പോയി.
മകളുടെ ഫീസടയ്ക്കാന്‍ തിരുവനന്തപുരത്തേക്ക് പോയ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ കാണാനില്ല: സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു

തിരുവനന്തപുരം: മകളുടെ ഫീസടക്കാന്‍ പുനലൂരു നിന്ന് തിരുവനന്തപുരത്തേക്ക് പോയ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പുനലൂര്‍ തൊളിക്കോട് സ്വദേശി  ബീനയെയാണ് കാണാതായത്. നവംബര്‍ ഒന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ബിന വീട്ടില്‍ നിന്നും പുനലൂരിലെ സ്വന്തം സ്ഥാപനത്തിലേക്ക് പോയത്. ഉച്ചക്ക് രണ്ട് മണിക്ക് ബീന മകളുടെ ഫീസ് അടക്കുന്നതിന് വേണ്ടി വട്ടപ്പാറയിലെ കോളജിലേക്ക് പോയി. അതിന് ശേഷം ബീനയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

രാത്രി വൈകിയിട്ടും ബീനയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകളുടെ കോളജില്‍ ബീന എത്തിയിട്ടില്ല എന്ന വിവരമാണ് ലഭിച്ചത്. മോബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടാരക്കര വച്ച് ഫോണ്‍ സ്വിച്ച് ഓഫ് ആയതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ബീനക്ക് ശത്രുക്കള്‍ ആരും ഇല്ലന്നാണ് ബീനയുടെ അമ്മ പറയുന്നത്. 

നവംബര്‍ ഒന്നിന് ഉച്ചക്ക്  ബീന ഒറ്റക്ക് പുനലൂരില്‍ നില്‍ക്കുന്ന  സിസിടിവി  ദൃശ്യങ്ങള്‍ പൊലീസിന്റെ  പക്കലുണ്ട്. റോഡിലൂടെ നടന്ന് വരുന്നതും ബസ് കാത്ത് നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടിസും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com