ആര്‍എസ്എസുകാരുടെ വീട്ടിലെ പട്ടിപോലും സ്വാതന്ത്ര്യ സമരത്തില്‍ കൊല്ലപ്പെട്ടിട്ടില്ല; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പങ്കാളിത്തമില്ലായിരുന്നു എന്ന വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്
ആര്‍എസ്എസുകാരുടെ വീട്ടിലെ പട്ടിപോലും സ്വാതന്ത്ര്യ സമരത്തില്‍ കൊല്ലപ്പെട്ടിട്ടില്ല; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പങ്കാളിത്തമില്ലായിരുന്നു എന്ന വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വീട്ടിലെ പട്ടിപോലും സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയിട്ടില്ലെന്ന്  എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിഹസിച്ചു. മഹാരാഷ്ട്രയിലെ ഫൈസ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസുകാര്‍ ഞങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരാണ്. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി ഇന്ദിരാഗാന്ധി സ്വന്തം ജീവിതം ബലി നല്‍കി. രാജീവ് ഗാന്ധി ഇന്ത്യയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചു. പറയൂ, ഏതെങ്കിലും ഒരു ആര്‍എസ്എസ്, ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിച്ചിട്ടുണ്ടോ? പറയൂ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് നിങ്ങളുടെ ഏത് നേതാവാണ് ജയിലില്‍ കിടന്നിട്ടുള്ളത്? അദ്ദേഹം ചോദിച്ചു.


കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ലോക്‌സഭയില്‍ ഖാര്‍ഗെ സമാനമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഗാന്ധിജിയെയും ഇന്ദിരാഗാന്ധിയെയും പോലുള്ള നേതാക്കള്‍ രാജ്യത്തിനുവേണ്ടി ജീവന്‍ കൊടുത്തു. നിങ്ങള്‍ക്കിടയില്‍നിന്ന് ഏതു നേതാവാണ് അങ്ങനെയുള്ളത്? ഒരു പട്ടിയെ എങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ എന്നായിരുന്നു അന്ന് ഖാര്‍ഗെയുടെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com