പ്രഭാസ് ഒരു കോടി നല്‍കിയിട്ടില്ല, തെലുഗു സൂപ്പര്‍ താരത്തെ കണ്ടു പഠിക്കണമെന്നു പറഞ്ഞ മന്ത്രിക്കും തെറ്റി

പ്രഭാസ് ഒരു കോടി നല്‍കിയിട്ടില്ല, തെലുഗു സൂപ്പര്‍ താരത്തെ കണ്ടു പഠിക്കണമെന്നു പറഞ്ഞ മന്ത്രിക്കും തെറ്റി
പ്രഭാസ് ഒരു കോടി നല്‍കിയിട്ടില്ല, തെലുഗു സൂപ്പര്‍ താരത്തെ കണ്ടു പഠിക്കണമെന്നു പറഞ്ഞ മന്ത്രിക്കും തെറ്റി


തിരുവനന്തപുരം: തെലുഗു സൂപ്പര്‍ താരം പ്രഭാസ് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് ഒരു കോടി രൂപ നല്‍കിയെന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പ്രഭാസിന്റെ സംഭാവനയെയും പ്രളയ ദുരിതാശ്വാസത്തിന് മലയാളത്തിലെ നടീനടന്മാര്‍ നല്‍കിയ സംഭാവനെയും താരതമ്യം ചെയ്ത് ഒട്ടേറെ ട്രോളുകള്‍ ഇറങ്ങുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ ഈയര്‍ഥത്തില്‍ പ്രസംഗിച്ചിരുന്നു. മലയാള താരങ്ങള്‍ പ്രഭാസിനെ കണ്ടുപഠിക്കണം എന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. എന്നാല്‍ പ്രഭാസ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയോ? വസ്തുത എന്താണ്?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് ഒരു കോടി രൂപ സംഭവാന നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നാണ് തെലുഗു സിനിമാ വ്ൃത്തങ്ങള്‍ പറയുന്തന്. 25 ലക്ഷം രൂപ മാത്രമാണ് പ്രഭാസ് നല്‍കിയതെന്ന് അവര്‍ പറയുന്നു. തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് പ്രഭാസിനോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കി. 

തെലുങ്ക് സിനിമയില്‍നിന്നു വിജയ്‌ േദവരകൊണ്ടയാണ് കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് ആദ്യം അറിയിക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രഭാസ് ഒരു കോടി രൂപ സംഭാവന നല്‍കിയതായി വാര്‍ത്ത വരുന്നത്. എന്നാല്‍ ഓഗസ്റ്റ് പത്തൊന്‍പതിനു തന്നെ തെലുങ്കിലെ പ്രമുഖ നിര്‍മാതാവ് എസ്‌കെഎന്‍ പ്രഭാസിന്റെ സംഭാവന സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. പ്രഭാസ് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

എന്നാല്‍ ഫാന്‍സ് പേജുകളിലും മറ്റും പ്രഭാസ് ഒരു കോടി രൂപ നല്‍കിയെന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍, പ്രഭാസിനോട് അടുത്ത വൃത്തങ്ങള്‍ ഇതു നിഷേധിക്കുകയും അദ്ദേഹം 25 ലക്ഷമാണ് കൊടുത്തതെന്ന് അറിയിക്കുകയും ചെയ്തു. 

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം ഒരു ചടങ്ങില്‍ വച്ച് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ പ്രഭാസിനെ കണ്ടുപഠിക്കണമെന്ന് പറഞ്ഞിരുന്നു.അദ്ദേഹം ഒരുകോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്നും പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com