വാനാക്രൈയ്ക്ക് പിന്നാലെ "പിയെച്ച"; റഷ്യയിലും ഉക്രൈനിലും ആക്രമണം 

മേയിലുണ്ടായ വാനാക്രൈ ആക്രമണത്തിന് ഇന്ത്യയടക്കം നൂറു രാജ്യങ്ങള്‍ ഇരയായിരുന്നു
വാനാക്രൈയ്ക്ക് പിന്നാലെ "പിയെച്ച"; റഷ്യയിലും ഉക്രൈനിലും ആക്രമണം 

മോസ്‌കോ: സൈബര്‍ ലോകത്തെ പിടിച്ചു കുലുക്കിയ വാനാക്രൈ റാന്‍സംവേര്‍ വയറസ് ആക്രമണത്തിന് പിന്നാലെ വീണ്ടും സൈബര്‍ ആക്രമണം.റഷ്യയിലും
യൂറോപ്പിലുമാണ് ആക്രമണം. ഇന്ത്യയില്‍ ഇതുവരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റഷ്യയിലെ എണ്ണക്കമ്പനിയിലും ഉക്രൈനിലെ അന്താരാഷ്ട്ര വ്യോമതാവളത്തിലുമാണ് കൂടുതല്‍ ആക്രമണമുണ്ടായത്. ഇരുരാജ്യങ്ങളും കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കി. ബ്രിട്ടന്‍ ആസ്ഥാനമായുള്ള പരസ്യ ഏജന്‍സിയായ ഡബ്ല്യു.പി.പി.യും ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ടുണ്ട്. പിയെച്ച എന്ന പുതിയ വൈറസാണ് ആക്രമണം നടത്തിയിരിക്കുന്നത്.

മേയിലുണ്ടായ വാനാക്രൈ ആക്രമണത്തിന് ഇന്ത്യയടക്കം നൂറു രാജ്യങ്ങള്‍ ഇരയായിരുന്നു.ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. പിന്നില്‍ ഉത്തരകൊറിയ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com